Thursday 30 September 2010

ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം (മൂന്നാം ഭാഗം )







അറ്റ് എയര്‍പോര്‍ട്ട്‌  തുടര്‍ച്ച :


സീറ്റ് ബെല്‍റ്റ്‌ ഇട്ടിരുന്നതിനാല്‍ കുര്സിക്കാ നീച്ചേ നോക്കാന്‍ നന്നേ പാട് പെട്ടു . തല്ക്കാലം തൊട്ടുമുന്നിലെ കുര്സീക്കാ നീച്ചേ നോക്കി സംതൃപ്തി അടഞ്ഞു . ആ എന്നെ പറഞ്ഞാ മതി ആ ഇറച്ചിയും പത്തിരിയും താങ്ങി കൊണ്ടുവരുന്നത് ഒരു ലൈഫ് ജാകെറ്റ് കൊണ്ട് വന്നാ മതിയായിരുന്നു !. ശ്വാസം മുട്ടി ചാവാന്‍ പോവുമ്പോള്‍ എങ്ങിനെ രക്ഷപെടാം എന്നതിനെ കുറിച്ച് ആ പെണ്ണും പിള്ള എന്തോ ഉപകരണം വച്ച് എന്തെക്കെയോ കാണിക്കുന്നുൺടായിരുന്നു . സ്ഥിരം ഒരേ ആക്ഷന്‍ ഒരേ ഡയലോഗ് ഇവറ്റകല്ക ബോറടിക്കുന്നില്ലേ ! ഒരു രസത്തിനെങ്കിലും ഒരു ചേഞ്ച്‌ വരുത്ത്തിക്കൂടെ . അങ്ങിനെ ഒരു ആന കുത്താന്‍ വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് എല്ലാവരും മനസ്സിലാക്കി എന്ന് ഡ്രൈവര്‍ക്ക് ബോധ്യമായപ്പോള്‍ അയാള്‍ ക്ലെച് മെല്ലെ അയച്ചു കൊടുത്തു ഇനിയെന്താ സംഭവിക്കാന്‍ പോണത് എന്ന് ഒന്നും പറയാന്‍ പറ്റില്ല ആരും ഒന്നും കാണേണ്ട വിമാനത്തിന്റെ ഉള്ളിലെ ലൈറ്റ് കമ്പ്ലീറ്റ് അണച്ചു. ദാ പോണൂ ഒരു നൂറു നൂറ്റി പത്തു പൈലറ്റ്‌ മുത്തശ്ഹീ എന്നൊരു വിളിയാ പിന്നെ ഒറ്റ പൊക്കല്‍ .അങ്ങിനെകേരളത്തിന്റെ മണ്ണ് വിട്ടു . വിമാനം പൊങ്ങുമ്പോള്‍ ഭയങ്കരആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു പേടിപിച്ച എക്സ് ഗല്ഫെര്സിനെ ഞാന്‍ മനസ്സില്‍ പള്ളു വിളിച്ചു .പൂരത്തിന് നാട്ടില്‍ വരുന്ന യന്ത്ര ഊഞ്ഞാലിന്റെ ഒരു എഫക്ടും കൂടി ഇല്ല, ആ ഞാന്‍ ആദ്യമായിട്ട് കയറുന്നത് കൊണ്ടാവും . എയ്റ്റി ഡിഗ്രിയില്‍ നിന്നും വൈ അക്ഷത്തില്‍ എത്തി എന്ന് പൈലറ്റിനു ബോധ്യമായപ്പോള്‍ ടിം ബെല്ലടിച്ചു , ലൈറ്റ് തെളിഞ്ഞു . തൊട്ടപ്പുറത്ത് ഇരിക്കുന്നത് ഒരു നാല്പത് നാല്പത്തി അഞ്ചു വയസ്സുള്ള സുന്ദരനായ ഒരു യുവാവാണ് ബെല്‍ അടിച്ചത് കേട്ടപാടെ അയാള്‍ സീറ്റ് ബെല്‍റ്റ്‌ ഊരി . സീറ്റ് ബെല്‍റ്റ്‌ ഊരാനാവും ബെല്‍ അടിച്ചത് എന്ന് വിചാരിച്ചു ഞാനും ബെല്‍റ്റ്‌ ഊരി , എന്നോടാ കളി ഞാനാരാ മോന്‍ . അങ്ങിനെ വിമാനം ഷാര്‍ജ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു യുവതിയും അത്ര സുന്ദരിയല്ലാത്ത ഒരു യുവതിയും കൂടി മിഠായി വിതരണം നടത്തുന്നുണ്ടായിരുന്നു ഞാനും വാങ്ങി ഒരെണ്ണം എന്റെ അപ്പുറത്ത് ഇരിക്കുന്ന സഹോദരന്‍ വാങ്ങിയല്ല , ഞാനിത് എത്രെ കണ്ടതാ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി വിട്ടു എന്ന് ഉറപ്പു വരുത്തിയപ്പോള്‍ സപ്ലെയെര്സ് ബിരിയാണി കൊണ്ട് വന്നു നല്ല ദമ്മിട്ട ചിക്കന്‍ ബിരിയാണി , ഞാന്‍ ഒരു നിമിഷം ഫ്ലൈട്ടിലാനെന്നു മറന്നു പോയി , ബിരിയാണി എന്നും എന്റെ ഒരു വീക്നെസ്സാണ് എത്ര അടുത്ത് ഇടപെഴുകിയാലും പിന്നെയും പിന്നെയും കാണുമ്പോളും പുതുമയുള്ള ഭൂമിയിലെ ഏക സാധനമാണ് ബിരിയാണി എന്നെനിക് തോന്നിയിട്ടുണ്ട് . എനിക്ക് രണ്ടാം വട്ടം ചോദിക്കണം എന്നുണ്ടായിരുന്നു ഞാന്‍ തൊട്ടപ്പുറത്തുള്ള സഹോദരന്റെ പാത്രതിലോട്ട് നോക്കി ബിരിയാണി അനങ്ങിയിട്ടില്ല ദുഷ്ട്ടന്‍ വേണ്ടെങ്കില്‍ എന്തിനാ ഇങ്ങിനെ സ്പൂനിട്ടു ഇളക്കുന്നത് . ഞാന്‍ അയാളോട് ചോദിച്ചു രണ്ടാം പ്രാവശ്യം ബിരിയാണി കിട്ടുമോ , അയാളെന്നെ തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് തീരെ വിശപ്പില്ല ഇത് എടുത്തോളൂ , ഞാന്‍ പറഞ്ഞു ഹേയ് വേണ്ടാ !! രണ്ടാം പ്രാവശ്യം കിട്ടുമെങ്കില്‍ വെറുതെ കളയണ്ടാ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ ടിക്കെട്ടിനു അത്രക് വിലകൊടുത്ത്‌ എടുത്ത്തതാനെ , പിന്നെ! അയാളെ എച്ചില്‍ തിന്നാന്‍ എന്റെ പട്ടിയെ കിട്ടും, ഞാന്‍ ടിശു പേപ്പര്‍ എടുത്തു മുഖം തുടച്ചു . അവിടെ എത്തിയാല്‍ ഇനി എന്തൊക്കെ പുകിലാവും എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു . അപ്പുറത്തെ സഹോദരന് ‍ഫ്ലൈറ്റില്‍ ആരോ മറന്നു വച്ച വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മലയാള മനോരമ പത്രം ഒരു കൊച്ചു കുട്ടി ബാലരമ കയ്യില്‍ കിട്ടിയാലെന്നപോലെ ചിത്രങ്ങള്‍ നോക്കി പേജുകള്‍ മറിച്ചിരുന്നു . കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചായ കാപ്പി, ജൂസ് വിളികള്‍ കേള്‍ക്കാന്‍ തുടങ്ങി സുന്ദരികലായ സപ്ലെയെര്സാനു , പാവങ്ങള്‍ ഇവറ്റകളെ ഒരു യോഗം , പക്ഷെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല . ആകാശത്ത് ചായയും കാപ്പിയും കൊടുക്കുന്നവര്കൊക്കെ ഇത്രെക്ക് അഹങ്കാരം ഉണ്ടെങ്കില്‍ വല്ല ലേഡീസ് ടൈലരിംഗ് , കുടുംബശ്രീ യുണിറ്റ് ഇവരൊക്കെ തങ്ങളുടെ പ്രവര്‍ത്തന മേഘല ആകാശത്തേക് മാറ്റിയാലോ !! വോ ആലോചിക്കാന്‍ വയ്യ . ഞാനൊരു അടിക്കാത്ത ചായക്ക് ഓര്‍ഡര്‍ കൊടുത്തു . ചായ ഒക്കെ കുടിച്ചു ഒന്നുഷാറായപ്പോള്‍ വീണ്ടും ബെല്ലടിച്ചു സീറ്റ് ബെല്ട്ടിടാന്‍ പറഞ്ഞു . കൂടെ ഒരറിയിപ്പും , നമ്മള്‍ക് എത്തേണ്ട സ്ഥലം അരമനിക്കൂരിനുള്ളില്‍ എത്തുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാമെന്നും , ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ചെറുതായി കരയുന്നത് കേട്ട് ഞാന്‍ കുട്ടി അല്ലാത്തത് കൊണ്ട് കരഞ്ഞില്ല ചെവി അടഞ്ഞിരിക്കുന്നു ചെവിയില്‍ എന്തോ തുളച്ചു കയറ്റുന്ന വേദന എന്റെ അപ്പുറത്തുള്ള ദുഷ്ടന് ഒരു ഭാവമാറ്റവുമില്ല സഹിച്ചിരിക്കുകയാവും , ആരെ കാണിക്കാന്‍ വേണ്ടി , അതോ അയാള്‍ക് ചെവിക്ക് ഒന്നും സംഭവിച്ചില്ലേ!! ,, ആ . ഞാന്‍ വിന്‍ഡോ ഷട്ടര്‍ തുറന്നു താഴേക് നോക്കി ദൈവമേ ആകെ ഒരു വെളിച്ചം , ഒരു നരകത്തില്‍ നോക്കിയ ഫീലിംഗ് , ഡ്രൈവര്‍ തഴോട്ട് വിമാനം ഇറക്കികൊണ്ടിരുന്നു വിവിധ വര്‍ണങ്ങളില്‍ ഉള്ള ബില്ടിങ്ങുകള്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ വ്യക്തമായി കാണാം വിമാനം താഴും തോറും അടിയിലൂടെ ഒരു കാറ്റ് പോവുന്നത് പോലെ എനിക്ക് തോന്നി അല്പസമയത്തിനകം ഒരു ഘോര ശബ്ദ്ദത്തോടെ വിമാനം ലാന്ഡ് ചെയ്തു , ഞാന്‍ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടു . മൊബൈല്‍ ഫോണുകള്‍ ചിലക്കാന്‍ തുടങ്ങി , യാത്രക്കാര്‍ക്ക് മുഴുവന്‍ നന്ദി പറഞ്ഞു കൊണ്ട് എല്ലാവരെയും വിമാനത്തില്‍ നിന്നും ബന്ധപെട്ടവര്‍ പുറത്താക്കി , പുറത്ത് ഞങ്ങളെ കാത്തു നിന്നിരുന്ന ബസ്സില്‍ കയറി . ബസ്സ്‌ ലക്ഷ്യ സ്ഥാനത് എല്ലാവരെയും കൊണ്ടിറക്കി . എല്ലാവരും പോവുന്നതിന്റെ പിന്നാലെ ഞാനും പോയി , ആദ്യം ലഗേജ് കൈപറ്റി അതിനു ശേഷം എമിഗ്രേഷന്‍ കൌണ്ടറില്‍ പോയി ആ ദുഷ്ട്ടന്മാര്‍ അറബികള്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് യാതൊരു ദയയും ഇല്ലാതെ ചെയ്യാത്ത കുറ്റത്തിന് ആജീവനാന്ത പ്രവാസത്തിനു ശിക്ഷ വിധിച്ചു എന്നതിന് തെളിവായി സീല്‍ വച്ചു . ഞാന്‍ എയര്‍ പോര്‍ട്ടിനു പുറത്ത് കിടന്നു. ഒരു ചൂട് കാറ്റ് എന്നെ വരവേറ്റു . എന്നെ കാത്തു നിന്നിരുന്ന അല്ല അങ്ങിനെ അല്ല ഞാന്‍ കൊണ്ട് വരുന്ന ഇറച്ചിയും പത്തിരിയും കാത്തു നില്‍ക്കുന്ന എന്റെ കുടുംബക്കാര്‍ എന്റെ ബാഗിലേക് നോക്കി എല്ലാവര്ക്കും സന്തോഷമായെന്നു തോനുന്നു .എന്നോട് എന്തൊക്കെയോ അവര്‍ ചോദിക്കുന്നുടായിരുന്നു എനിക്ക് ചെവി അടച്ചതിനാല്‍ സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടനുഭവപെട്ടു . അത് കൊണ്ട് അവരും കൂടുതലൊന്നും ചോദിച്ചില്ല ,ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നിടത്ത് പോയി കിടിലന്‍ വാഹനങ്ങള്‍ കണ്ട്‌ എന്റെ കണ്ണ് തള്ളി പോയി. അവര്‍ പാര്കിങ്ങിലുള്ള വെളുത്ത ലാന്‍ഡ്‌ ക്രൂയിസറിന്റെ അടുത്തേക്കാണ്‌ നീങ്ങുന്നത് ഹാവൂ സന്തോഷമായി ,ലാന്‍ഡ്‌ ക്രൂയിസരില്‍ കയരനമെന്നത് ഒരാഗ്രഹമായിരുന്നു ഞാന്‍ ലാന്‍ഡ്‌ ക്രൂയിസറിന്റെ ഡോറില്‍ പോയി പിടിച്ചു , അപ്പോള്‍ ബാക്കില്‍ നിന്നും ഒരു വിളി , അതില്‍ അല്ല ഇതില്‍ , ഇതിലോട്ട് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി ദൈവമേ ലോറി , ഈ ലോറിയിലാണോ ഇവന്മാരെന്നെ കൊണ്ട് പോവാന്‍ വന്നത് . നാട്ടില്‍ ഇതിനെ കൊട്ടലോറി , മിനി ലോറി എന്നൊക്കെയാണ് വിളിക്കുന്നത് ഇവിടെ ഇത് പിക്ക് അപ്പ് ആണത്രെ , പിക്കപ്പെങ്കില്‍ പിക്കപ്പ് ഞാന്‍ അതില്‍ കയറി ഉള്ളില്‍ കയറിയപ്പോള്‍ എനിക്ക് ചെറിയ ഒരാശ്വാസം തോന്നി , ഞാന്‍ മനസ്സില്‍ പറഞ്ഞു ഈ പിക്ക് അപ്പ് പിക്കപ്പ് എന്ന് പറയുന്നത് അത്ര മോശം വണ്ടി ഒന്നും അല്ല എന്ന് . ഞങ്ങള്‍ റൂം ലക്ഷ്യമാകി യാത്രയായി . മനസ്സിലപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മകളായിരുന്നു മുഴുവന്‍,എല്ലാം ഒര്മകളാവാന്‍ ഇത്ര കുറച്ചു സമയം മതി എന്നെനിക്ക് അപ്പോള്‍ ബോധ്യമായി .

അവസാനിച്ചു .



Tuesday 28 September 2010

ദുബായ് :ഇങ്ങിനെയും ഒരു യാത്രാ വിവരണം ( രണ്ടാം ഭാഗം )






യാത്രാ ഒരുക്കത്തിന്റെ തുടര്‍ച്ച
അറ്റ് എയര്‍പോര്‍ട്ട്‌ :
ആദ്യമായിട്ട് എയര്‍ പോര്ട്ടിന്റെ ഉള്ളില്‍ കയറിയതിന്റെ പരിഭ്രമം ഉള്ളില്‍ ഉണ്ട് എന്നാലും എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് വരുത്തിതീക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു . ലഗേജ് സ്കാനിങ്ങില്‍ എന്റെ ബാഗ് കടത്തിവിട്ടു ഇറച്ചിയും പത്തിരിയും, ചിപ്സും മിച്ചരുമാല്ലാതെ മറ്റൊന്നും സ്ക്രീനില്‍ തെളിഞ്ഞു കാണുന്നില്ല ഭാഗ്യം . എക്സ് ഗള്‍ഫെര്സിന്റെ ഒരു മാസകാലത്തെ കോച്ചിംഗ് ഉണ്ടായത് കൊണ്ട് എയര്‍പോര്‍ട്ടില്‍ ചെയ്യേണ്ട ഓരോ കാര്യവും എനിക്ക് മനപ്പാഠമാണ് . ഞാന്‍ വേഗം ബോര്‍ഡിംഗ് പാസ് എടുക്കാന്‍ പോയി ബോര്‍ഡിംഗ് പാസ്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് ഒരു നീണ്ട പേപ്പര്‍ വച്ച് നീട്ടി ഇതൊന്നു പൂരിപിച്ചു തന്നേക്ക്‌ . മനുഷ്യനെ കുഴക്കാന്‍ ഓരോ ചോദ്യങ്ങള്‍ ഞാന്‍ പാസ്സ്പോര്‍ട്ട് നിവര്‍ത്തി വച്ച് ഓരോ കോളത്തിലും തെറ്റാതെ പൂരിപിച്ചു , എന്തിനാണ് ഈ പേപ്പര്‍ പൂരിപിച്ചു കൊടുക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല , പിന്നെ നമ്മള്‍ ബോറടിക്കേണ്ട സമയം ഒരുപാട് ഉണ്ടല്ലോ എന്ന് വിചാരിച്ചു നമ്മള്കിട്ടു എയര്‍ ലൈന്സുകാര്‍ ഒരു പണിതന്നതാവും എന്ന് വിചാരിച്ചു സമാധാനിച്ചു . അപ്പോലുണ്ട് വയസ്സായ ഒരു ആള്‍ വന്നിട്ട് പറയുന്നു മോനെ നിന്റെ എഴുതി കഴിഞ്ഞൂച്ചാ ഇത് കൂടി ഒന്ന് എഴുതി തരോണ്ടൂ . വയസ്സായ ആളല്ലേ , ഞാന്‍ ദുബായിലോട്ട് ഒരു ജോലി തേടി പോവല്ലേ എന്നൊക്കെ വിചാരിച്ചു ഞാന്‍ അയാളെ കയ്യില്‍ നിന്നും പേപ്പറും പാസ്പോര്‍ട്ടും വാങ്ങി ഓരോ കോളത്തിലും പൂരിപിച്ചു കൊടുത്തു എന്നിട്ട് അയാളോട് അടിയില്‍ കാണുന്ന കോളത്തില്‍ ഒരു ഒപ്പിടാന്‍ പറഞ്ഞു .അയാള്‍ പറഞ്ഞു മോനെ ഇജ്ജ് തന്നെ അങ്ങട്ട് ഒപ്പിട്ടലാ .. എനിക്ക് അടിയില്‍ നിന്നും കയറി വന്നു ഞാന്‍ പറഞ്ഞു കക്കാ അത് ഞാനൊന്നും ഇട്ടാ ശരിയാവൂല്ലാ അത് നിങ്ങള്‍ തന്നെ ഇടണം എന്നിട്ട് പേനയും പേപ്പറും അയാള്‍ക്ക് കൊടുത്തു എന്റെ ശബ്ദം അല്പം കൂടിയത് കൊണ്ടാവും അയാള്‍ അത് ഒരു കൊച്ചു കുട്ടിയെ പോലെ അനുസരിച്ചു . ഇനി ഇവിടെ നിന്നാ പ്രശനമാണെന്ന് മനസ്സിലാക്കിയ ഞാന്‍ വേഗം അവിടുന്ന് ഒരല്‍പം മാറി ഇരുന്നു . എന്റെ പേന പോയത് മിച്ചം . അല്പം കഴിഞ്ഞപ്പോള്‍ എമിഗ്രേഷന്‍ കൌണ്ടെര്‍ തുറനെന്നു അനൌണ്സ് ചെയ്യുന്നു , ഞാന്‍ ബാഗും എടുത്ത് വേഗം എമിഗ്രേഷന്‍ കൌണ്ടെരിന്റെ മുന്നില്‍ എത്തി അങ്ങിനെ അതും കഴിഞ്ഞു . ഇനി അല്പം വിശ്രമം അര മണിക്കൂര്‍ ബാക്കി ഉണ്ട് ഞാന്‍ ഒരു കസേരയില്‍ സ്ഥലം പിടിച്ചു എന്റെ ബാഗും എന്റെ കാല്‍കീഴില്‍ തന്നെ വച്ചു , അലെക്ഷിമായി ബാഗ് എവിടെയും വക്കരുത് എന്ന് എക്സ് ഗല്ഫെര്സ് പ്രത്തേകം പറഞ്ഞിട്ടുണ്ട് മാത്രവുമല്ല ആരെങ്കിലും വല്ലതും ഏല്‍പിക്കുകയോ ചോദിക്കുകയോ ചെയ്‌താല്‍ ഒരക്ഷരം മിണ്ടുകയും ചെയ്യരുത് , ആരാ എന്താ തരാന്ന് പറയാന്‍ പറ്റില്ലല്ലോ ! വിലപിടിപ്പുള്ള മയക്കുമരുന്നുകളും , കഞ്ജാവ് , ബീഡി , എന്നിവ അടങ്ങിയ ബാഗോ മറ്റുമാനെങ്കിലോ ! .ഇനി ഞാനറിയാതെ എന്റെ ബാഗില്‍ വല്ലതും ഇട്ടാല്ലോ ഞാന്‍ ഒന്നുകൂടി ബാഗ് എന്റെ കാലിനോട് ചേര്‍ത്ത് വച്ചു . അപ്പോലുണ്ട് യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അനിയാ സമയം എത്രെയായി എനിക്കെന്തോ അയാളെ കണ്ടപ്പോളേ ഒരു കള്ളലക്ഷണം തോന്നി ഞാന്‍ എനിക്ക് ഉപദേശം തന്ന എക്സ് ഗല്ഫെര്സിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സര്‍വ്വ ധൈര്യവും സംഭരിച്ചു കൊണ്ട് പറഞ്ഞു അവിടെ അതാ വലിയ ഒരു ക്ലോക്ക് വച്ചിരിക്കുന്നു അതില്‍ നോക്കിയാ സമയം അറിയാന്‍ പറ്റും . ആ പാവം ഒന്നും മിണ്ടിയില്ല ക്ലോക്കില്‍ ടൈം നോക്കി അയാള്‍ പോയി (ഇന്ന് ഞാന്‍ അതില്‍ പശ്ചാത്തപിക്കുന്നു ) . എനിക്ക് നന്നായി മൂത്ര മൊഴിക്കാന്‍ മുട്ടുന്നുണ്ടോ എന്നൊരു ശങ്ക എന്നെ പിടികൂടി അതെ മൂത്ര ശങ്ക തന്നെ . പക്ഷെ ഈ ബാഗും വച്ചു എങ്ങിനെ ടോയ്ളെട്ടില്‍ പോവും ഇനി ബാഗ് വല്ലവരെയും എല്പിക്കാം എന്ന് വച്ചാ വല്ലതും അതിന്റെ ഉള്ളില്‍ ഇട്ടാല്‍! ദൈവമേ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് പിടിച്ചു നില്‍ക്കാനും പറ്റുന്നില്ല . അങ്ങിനെ രണ്ടും കല്പിച്ചു പിടിച്ചിരുന്നു ആ സമയത്ത് എന്റെ തൊട്ടിരിക്കുന്ന ഒരാള്‍ പറഞ്ഞു ഈ ബാഗോന്നു നോക്കണേ ഞാന്‍ ഒന്ന് മൂത്രമൊഴിച്ചിട്ടു വരാം , ഞാന്‍ മനസ്സില്‍ പറഞ്ഞു എക്സ് ഗല്ഫെര്സ് പോട്ടെ പുല്ല്‌ ഞാന്‍ ഓക്കേ പറയുന്നതിന്റെ മുന്നേ അയാള്‍ ടോയ് ലെറ്റില്‍ പോയിരുന്നു അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഈ ബാഗ് ഒന്ന് നോക്കണേ ഞാനിപ്പോള്‍ വരാം . ഞാന്‍ വാഗം പോയി മൂത്ര മൊഴിച്ചു തിരിച്ചു വരുമ്പോളേക്കും അനൌന്‍സ്മെന്റ് തുടങ്ങിയിരുന്നു ഐ എക്സ് മുന്നൂറില്‍ പോവേണ്ട യാത്രക്കാര്‍ ... എന്നെയും കാത്ത് ഞാന്‍ ബാഗ്‌ ഏല്‍പിച്ച ആള്‍ നില്‍പ്പുണ്ടായിരുന്നു നല്ലവനായ മനുഷ്യന്‍ ! അയാള്‍ എന്തെങ്കിലും എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടാവുമോ എന്ന ചിന്തയൊന്നും പിന്നെ എന്നെ പിടികൂടിയില്ല ഞാന്‍ വേഗം ഫ്ലൈട്ടിലോട്ട് ഓടി . പതിനെട്ടാം പടി കയറി ഫ്ലൈറ്റിനു ഉള്ളിലെത്തി . ആളുകളെ പേടിപ്പിക്കുന്ന ചുണ്ടില്‍ ചുവപ്പ് ചായം പൂശിയ ഒരു സ്ത്രീ രൂപം എല്ലാവര്ക്കും വെല്‍ക്കം പറയുന്നുണ്ടായിരുന്നു . ഞാന്‍ അകത്ത് കയറി എന്റെ സീറ്റ്‌ കണ്ടുപിടിച്ചു . ഭാഗ്യം വിന്‍ഡോ സീറ്റാണ് ആഗ്രഹിച്ചത് തന്നെ കിട്ടി . സീറ്റ്‌ ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് കിട്ടുന്നതിനു മുന്നേ തന്നെ ഞാന്‍ മൂന്നു നാല് ശ്രമത്തിനൊടുവില്‍ ബെല്‍റ്റ്‌ ഇട്ടിരുന്നു . ഫ്ലൈറ്റ് പോവാനുള്ള സമയമായെന്ന് അറിയിച്ചുകൊണ്ട് ഡ്രൈവര്‍ ആക്സില്‍ ക്ലെച് വിടാതെ വെറുതെ കൊടുത്ത് സൌണ്ട് ഉണ്ടാക്കികൊണ്ടിരുന്നു ഡ്രൈവര്‍ക്ക് പോവാനുള്ള സമയമായെന്ന് മനസ്സിലാക്കിയ കിളി ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇനി സീറ്റൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ഡോര്‍ അടച്ചു ഈ സമയം കണ്ടക്ട്ടെര്‍ വന്നു യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഒരു ഊമയെ പോലെ അന്ഘ്യബാഷയില്‍ കാണിച്ചു കൊണ്ടിരുന്നു . ആപ്ക കുര്സിക്ക നീച്ചേ ലൈഫ് ജാകെറ്റ് ഹേ ഹം ഹാ ഒന്നും മനസ്സിലായില്ല .. ഞാന്‍ കുര്സിക്കാ നീച്ചേ നോക്കി .. ഒന്നും കാണുനില്ല ദൈവമേ ലൈഫ് പോയി ( തുടരും )

ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം









ഭാഗം ഒന്ന്   : യാത്രാ ഒരുക്കം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫിലേക്കുള്ള വിസ ശരിയായി . വിസ കയ്യില്‍ കിട്ടുന്നത് വരെ എങ്ങിനെ എങ്കിലും ഒന്ന് ഗള്‍ഫിലോട്ട് കയറി പോയാ മതി എന്ന ചിന്താഗതിയിലായിരുന്നു എത്രെ നാളാചിട്ടാ ഇങ്ങിനെ തേരാ പാരാ നടക്കാ !! എനിക്ക് പ്രശ്നം ഒന്നും ഇല്ല പക്ഷെ നാട്ടുകാര്‍ക്കാന് നമ്മള്‍ അലഞ്ഞു തിരിയുന്നത് കണ്ണില്‍ പുടിക്കാത്തത് (ദുഷ്ടന്മാര്‍) ഇതായിരുന്നു ആ നശിച്ച കേരളത്തില്‍ നിന്നും എങ്ങിനെ എങ്കിലും ഒന്ന് കയറികിട്ടിയാല്‍ മതി എന്ന ചിന്ത വച്ച് പുലര്‍ത്താന്‍ കാരണം . വിസ കയ്യില്‍ കിട്ടിയപ്പോള്‍ പിന്നെ പോവാനുള്ള ആവേശം കുറഞ്ഞു വരുന്നുണ്ടോ എന്നൊരു ശങ്ക എന്നെ പിടികൂടി . വീട്ടില്‍ നിന്നും ടിക്കറ്റ്‌ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു മാസത്തിനുള്ളില്‍ പോയാ മതിയല്ലോ ! . എന്റെ  ഉത്തരത്തിനു മറുപടിഎന്നോണം അടുക്കളയില്‍ നിന്നും ഒരു അശരീരി ഉമ്മയാണ് ... നീയല്ലേ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന് പറഞ്ഞു ചാടി കളിച് നടന്നിരുന്നു ഇപ്പൊ എന്ത് പറ്റി,ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല (ഞാന്‍ അങ്ങിനെയാണ് ആവശ്യമുള്ളപ്പോള്‍ ഒരക്ഷരം മിണ്ടില്ല ,,, ഹീ ചുമ്മാ പറഞ്ഞതാ ) . പെട്ടെന്നാണ് എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആ ഫോണ്‍ വന്നത് വിസ അയച്ചു തന്ന കുടുംബക്കാരനാണ് എത്രെയും പെട്ടെന്ന് കയറണം വൈകി വന്ന പിന്നെ പ്രശനമാണ് . പിന്നെ ഒന്നും ആലോചിച്ചില്ല ടിക്കറ്റ്‌ എടുക്കാന്‍ നേരെ ട്രാവല്സിലോട്ട് പോയി ചെര്പുലശേരിയിലെ എല്ലാ ട്രവേല്സും കയറി ഇറങ്ങി എവിടെയും രണ്ടു ദിവസത്തിനുള്ളില്‍ ടിക്കറ്റ്‌ ശരിയാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു , കാശ് കൂട്ടി കൊടുക്കാം എന്ന് പറഞ്ഞു നോ രക്ഷ , ഞാന്‍ നിരാശനായി എന്റെ നിരാശ കണ്ട്‌ മനസ്സ് അലിഞ്ഞ ട്രാവല്സുകാരന്‍ പറഞ്ഞു കോഴിക്കോട് പോയാ ചിലപ്പോ കാര്യം നടക്കും അവിടെ അവിടെ എയര്‍ലൈന്‍സിന്റെ ഓഫീസുകളുണ്ട് അവിടെ പോയി നോക്ക് ഉറപ്പൊന്നും ഇല്ല . പിന്നെ ഒന്നും നോക്കിയില്ല ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി നേരെ കോഴിക്കോട്ടേക് തിരിച്ചു , നട്ടുച്ച നേരത്ത് അവിടെ എത്തി വിശന്നു വയറു കാളുന്നു , വിശപ്പിനെ വകവെക്കാതെ നേരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിലോട്ട് തിരിച്ചു , അവിടെ എത്തിയ ഞങ്ങളുടെ കണ്ണ് തള്ളി പോയി കറന്റ്‌ ബില്‍ ഫൈന്‍ കൂടാതെ അടക്കാനുള്ള ലാസ്റ്റ് ദിവസമേ ഞാന്‍ ഇങ്ങിനെ ഒരു തിരക്ക് കണ്ടിട്ടുള്ളൂ . അങ്ങിനെ മനസ്സില്ല മനസ്സോടെ ഞാനും നീണ്ട നിരയുടെ കൂടെ നിന്നു . നേരം ഒരു മൂന്ന് മണിയായി ലൈനിന് ഒരു അനക്കവുമില്ല കുറച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു കുറച് നേരം നിന്നാലും രണ്ടു ദിവസത്തിനുള്ളില്‍ പോവാനുള്ള ടിക്കറ്റ്‌ കിട്ടും അല്ലെ ? അയാളുടെ മറുപടി കേട്ട് ഞാന്‍ വിബ്രംബിച്ചു പോയി . നീ ആ റേഷന്‍ കാര്‍ഡ്‌ പിടിച്ചു നില്‍ക്കുന്ന ആളുകളെ കണ്ടോ അവരൊക്കെ അടുത്ത മാസത്തേക്കുള്ള മണ്ണെണ്ണ ബുക്കിംഗ് സോറി ടിക്കറ്റ്‌ ബുക്കിംഗ് ആണ് മോനെ അത് തന്നെ കിട്ടാനില്ല . ഞാന്‍ ചോദിച്ചു വല്ല വഴിയും ഉണ്ടോ രണ്ടു ദിവസത്തിനുള്ളില്‍ അവിടെ എത്തണം അല്ലെങ്കില്‍ ആകെ പ്രശ്നമാ അയാള്‍ പറഞ്ഞു ഇത്രേം അര്‍ജെന്റ്റ് ഉണ്ടായിട്ടാ നീ ഈ റേഷന്‍ കടയില്‍ വന്നു നിക്കനത് കുറച് അപ്പുറത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓഫിസ് ഉണ്ട് അവിടെ പോയാ മണ്ണെണ്ണയും ഗോതമ്പും കിട്ടും വേഗം അവിടേക് പൊക്കോ പിന്നെ ഒന്നും നോക്കിയില്ല നേരെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓഫീസിലോട്ട് അവിടെ ചെന്നപ്പോലും ഉണ്ട് അത്യാവശ്യം തിരക്ക് അങ്ങിനെ അവിടെത്തെ ടിക്കറ്റ്‌ കൌണ്ടറില്‍ ചെന്ന് സെപ്റ്റംബര്‍ രണ്ടിന് ഒരു ടിക്കറ്റ്‌ വേണം എന്നാവഷ്യപെട്ടു വേണമെങ്കില്‍ സെപ് പത്തിന് ടിക്കറ്റ്‌ ഉണ്ട് വേണോ എന്നയാള്‍ ചോദിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാന്‍ അയാളെ എന്റെ പ്രശ്നങ്ങള്‍ പറഞ്ഞു ബോധിപിച്ചു അപ്പോള്‍ ആ ദുഷ്ട്ടന്‍ പറഞ്ഞു എല്ലാവരും ഓരോ പ്രശ്നങ്ങളൊക്കെ ഉള്ളവരാടോ നിനക്ക് വേണമെങ്കില്‍ മാനേജറെ പോയി കാണ് അവിടെ പോയിട്ടും കാര്യമൊന്നും ഇല്ല എന്നാലും മാഡം വിചാരിച്ചാ ചിലപ്പോ നടക്കും . അങ്ങിനെ മാഡത്തിന്റെ റൂമിലോട്ട് ഞങ്ങള്‍ പോയി മാഡതിനെ കണ്ട ഞങ്ങളുടെ മൂഡ്‌ കമ്പ്ലീറ്റ് പോയി ഒരു മാതിരി കോളനി പ്രസിഡന്റ്‌ ലുക്ക്‌ (സുകുമാരി സ്റ്റൈല്‍ ) . ഞാന്‍ മാഡതിനോട് എന്റെ അവസ്ഥ വിവരിച്ചു കൊടുത്തു മാഡം വിസയും പാസ്പോര്‍ട്ടും വാങ്ങി , വിസ നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു ഇത് കയ്യില്‍ കിട്ടിയിട്ട് കുറെ ദിവസമായല്ലോ ഇപ്പോലാണോ ബോധം വന്നത് , ഞാന്‍ ഒരു പുളിങ്ങാ ചിരി ചിരിച്ചു എന്റെ ചിരിയുടെ സൗന്തര്യം കണ്ടിട്ടാണെന്ന് തോനുന്നു മാഡം പറഞ്ഞു രണ്ടു ദിവസതിനോന്നും കിട്ടില്ല വേണമെങ്കില്‍ അഞ്ചു ദിവസം കഴിഞ്ഞു ഒരു ടിക്കറ്റ്‌ ഉണ്ട് അത് എന്റെ റിസ്കില്‍ തരാം അന്ജെങ്കില്‍ അഞ്ചു ഞാന്‍ ഓക്കേ പറഞ്ഞു . സെപ് അഞ്ചിനു ടിക്കറ്റ്‌ ഒക്കെയാകി ഞാന്‍ വീടിലേക്ക് മടങ്ങി . ഇനി ബാകി അഞ്ചു ദിവസമേ ഉള്ളൂ ഒന്നിനും സമയമില്ല എന്തൊക്കെ ചെയ്തു തീര്‍ക്കാനുണ്ട് കുടുംബ വീടിലും അയല്‍പക്കത്തും ഒക്കെ യാത്ര പറഞ്ഞു തീരണമെങ്കില്‍ തികയില്ല അഞ്ചു ദിവസം ,പിന്നെ ഡ്രസ്സ്‌ എടുക്കണം ഒന്നിനും സമയം തികയാത്ത അവസ്ഥ , ആത്യാവശ്യം യാത്ര പറയേണ്ടവരോടെക്കെ ഒരു നാലാം തിയ്യതി വൈകിട്ടോടെ യാത്ര പറഞ്ഞു തീര്‍ത്തു വൈകുന്നേരം ഞാന്‍ വീടിലോട്ട് മടങ്ങി നേരം ഇരുട്ടി തുടങ്ങുന്നേ ഉള്ളൂ എന്തോ അന്നത്തെ വൈകുന്നേരത്തിനു പതിവില്ലാത്ത ഒരു ശാന്തത ഉള്ളത് പോലെ എനിക്ക് തോന്നി . പിറ്റേ ദിവസം രാത്രി എട്ടു മണിക്കാണ് ഫ്ലൈറ്റ് കോഴിക്കോട് ട്ടു ഷാര്‍ജയാണ് പോവേണ്ടത് ദുബായിലോട്ടാനെങ്കിലും ടിക്കറ്റ്‌ കിട്ടിയത് ഷാര്‍ജയിലോട്ടാണ് . രാത്രി കുടുംബക്കാരുടെ ഒരു ബഹളമായിരുന്നു ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു ആ കുട്ടി പോയി കിടന്നു ഉറങ്ങിക്കോട്ടെ നാളെ യാത്ര ചെയ്യനുല്ലതല്ലേ .. ഞാന്‍ പോയി കിടന്നു , ഉറക്കം വരുന്നില്ല ജീവിതത്തില്‍ ആദ്യമായി കിടന്നിട്ട് ഉറക്കം വരുന്നില്ല എനിക്ക് ഒരു പിടിയും കിട്ടുന്നില്ല നാടും വീടും കുടുംബവും കൂടുകാരെയും വിട്ടു പോവുന്നതിന്റെ വിഷമമാവുമോ ഹേയ്‌ അല്ല എന്ന് പറയാന്‍ എന്റെ മനസ്സ് ശ്രമിച്ചു ,ഞാന്‍ മറിഞ്ഞും തിരിഞ്ഞും കിടന്നു നോക്കി ഉറക്കം വരുന്നില്ല നേരം വെളുക്കാറായപ്പോള്‍ ചെറിയ മയക്കം പിടിപെട്ടിരുന്നു പെട്ടെന്ന് വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു , ഉമ്മയാണ് . അഞ്ചു മണിയായി എണീക്ക് ഇപ്പൊ പോയാലെ നല്ല പോത്തിറച്ചി കിട്ടൂ . ഗള്‍ഫിലെ കുടുംബകാര്‍ക്ക് കൊണ്ട് കൊടുക്കാനുല്ലതാണ് ആദ്യമായിട്ട് പോവുകയല്ലേ എന്തെങ്കിലും കൊണ്ട് പോയാലെ കുടുംബക്കാരെ ഒക്കെ കയ്യില്‍ എടുക്കാന്‍ പറ്റൂ ഞാന്‍ മനസ്സില്ലാമനസ്സോടെ എണീച്ചു അങ്ങാടിയിലോട്ട് നടന്നു അങ്ങാടിയിലോട്ട് ഒരു കിലോമീറ്റര്‍ ഉണ്ട് ആ സമയത്ത് ഓട്ടോ കാത്തു നിന്നിട്ട് കാര്യമില്ല ഞാന്‍ നടന്നു വെളിച്ചം വെക്കുന്നതെ ഉള്ളൂ , റോഡിനു ഇരു വശത്തും പച്ച വിരിച്ചു നില്‍ക്കുന്ന നെല്പാടങ്ങള്‍ അനുരാഗ വിലോചിതനായി നില്‍ക്കുന്ന ചന്ദ്രന്റെ വെളിച്ചത്തില്‍ കൂടുതല്‍ സുന്തരിയായത് പോലെ എനിക്ക് തോന്നി എന്നും ഇറച്ചി വാങ്ങാന്‍ പോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷം ! ഞാന്‍ ഇറച്ചി കടയില്‍ പോയി അഞ്ചു കിലോ പോത്തിറചിക് ഓര്‍ഡര്‍ ചെയ്തു , എന്നെ പോത്താക്കിയ സന്തോഷത്തില്‍ കടക്കാരന്‍ വേഗം കശ്നങ്ങലാകി എനിക്ക് പായ്ക്ക് ചെയ്ത് തന്നു . വീട്ടിലെത്തിയ ഞാന്‍ ഇറച്ചി അവരെ എല്പിച്ചതിനു ശേഷം പിന്നെയും കിടക്കാന്‍ പോയി , ആരോ പറയുന്നത് കേട്ടു ഈ സമയത്ത് ഇനി എന്ത് ഉറക്കം അതിനു മറുപടി പറഞ്ഞത് കുടുംബക്കാരനായ ഒരു എക്സ് ഗള്ഫറാന് ഉറങ്ങിക്കോട്ടെ ഉറങ്ങിക്കോട്ടെ ഇന്നുംകൂടിയല്ലേ പറ്റൂ ഈ സമയത്ത് ഒക്കെ
ഉറങ്ങാന്‍ അവിടെ പോയാല്‍ ഇതൊന്നും പറ്റില്ലല്ലോ ഇത് കേട്ടു എന്റെ ഉള്ള ഉറക്കം പോയി . വൈകിയിട്ട് എട്ടു മണിക്കാണ് ഫ്ലൈറ്റ് ഉച്ചക്ക് മൂന്നു മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം എന്നാലേ എയര്‍ പോര്‍ട്ടില്‍ അഞ്ചു മണിക്കെങ്കിലും എത്തൂ , ഉച്ചക്ക് മൂന്ന് മണി വരെ നടന്നതൊക്കെ പിന്നെ യാന്ത്രികമായിരുന്നു ,മനസ്സില്‍ കുറ്റബോധം വന്നാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്തൃകമായിരിക്കുമല്ലോ ! അങ്ങിനെ ആ സമയം അടുത്തു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ പോവാന്‍ വേണ്ടി റൂമില്‍ നിന്നും പുറത്തിറങ്ങി ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ഉമ്മയുടെ കരിച്ചില്‍ കണ്ടു കുടുംബത്തിലെ സ്ത്രീകളും ഒരു കമ്പനിക്ക്‌ കരയാന്‍ കൂടി കൊടുത്തു , എത്രെ ശ്രമിച്ചിട്ടും എനിക്ക് കരച്ചില്‍ വരുന്നില്ല.അങ്ങിനെ എല്ലാവരോടും സലാം പറഞ്ഞു . മനസ്സു നിറയെ സ്വപ്നങ്ങളും എടുത്താല്‍ പൊന്താത്ത ബാഗും എടുത്തു ഞാന്‍ പുറത്ത് എന്നെ കാത്തു കിടന്നിരുന്ന അബുവിന്റെ വെളുത്ത അമ്ബാസിടര്‍ കാറില്‍ കയറി ശോക മൂക മായാ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്ന് ഒരു ചേഞ്ച്‌ ഒരു സെന്റി ഫിലിം കണ്ടു ഇറങ്ങി നേരെ രാജമാണിക്യം ഫിലിം കാണാന്‍ പോയത് പോലെയായിരുന്നു എയര്‍പോര്ട്ടിലേക്കുള്ള അബുവിന്റെ കാറിലെ യാത്ര ഫുള്‍ കോമഡി , ഇവിടെ കോമഡി അവിടെ കരച്ചില്‍ ആ ഹ ഹാ . അത് പിന്നെ അങ്ങിനെയേ വരൂ എന്നെ കൊണ്ടാക്കാന്‍ വരുന്നവരൊക്കെ ഇത് എത്രെ കണ്ടതാ . അങ്ങിനെ ഞാന്‍ കൃത്യ സമയത്ത് തന്നെ എയര്‍പോര്‍ട്ടില്‍ എത്തി ചേര്ന്നു . സെക്യൂരിറ്റി ഗേറ്റില്‍ പാസ്പോര്‍ട്ടും ടിക്കെറ്റും കാണിച്ചു കൊടുത്തത് സെക്യൂരിറ്റി പാസ്സ്പോര്‍ട്ടിലേക്ക് ഒന്ന് നോക്കി എന്റെ മുഖത്തേക്കും നോക്കി ഹാവൂ ഭാഗ്യം പാസ്പ്പോര്‍ട്ടില്‍ എന്റെ ഫോട്ടോ തന്നെ എന്നെ അകത്തേക് കടത്തി വിട്ടു . ( തുടരും )

Thursday 23 September 2010

പിച്ചിലെ അബദ്ധങ്ങള്‍














ക്രിക്കറ്റ്‌   കളി  തലയ്ക്കു പിടിച്ചിരുന്ന കാലം ഒഴിവു സമയം കിട്ടിയാല്‍  പാടത്തും പറമ്പിലും കുറ്റിയും ബാറ്റുമായി അലഞ്ഞു തിരിയുകയായിരുന്നു എന്റെയും കൂടുകാരുടെയും പ്രധാന വിനോദം മുതിര്‍ന്നവര്‍ ഈ വിനോദത്തെ  'തേരോടി' നടക്കല്‍ എന്ന്  സ്നേഹപൂര്‍വ്വം വിളിച്ചു . സത്വ ബോധം തലയ്ക്കു പിടിക്കാത്തതിനാല്‍ ആരോപണങ്ങള്‍  പാടെ തള്ളി കളഞ്ഞ്   ഞങ്ങള്‍ കളിച്ചു നടന്നു . ലോര്‍ഡ്സ്  ക്രിക്കറ്റ്‌  ഗ്രൌണ്ട് പോലും നാണിച്ചു തല താഴ്ത്തി പോവുമായിരുന്നു  ഞങ്ങളുടെ പ്രധാന കളിസ്ഥലമായ (ഹോം ഗ്രൌണ്ട് ) സുഹൈലിന്റെ വീട്ടിലെ പറംബ്  .   രണ്ട്  ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പിന്റെ നടുവിലെ വിശാലമായ പിച്  , വിദേശ പിച്ചുകളില്‍ കിട്ടുന്നതിനേക്കാള്‍  ട്ടെര്നും , ബൌന്സും  കിട്ടുന്ന പിച്ചായിരുന്നു അത്   ഓഫ്‌ സൈഡ്  ബൌണ്ടറി ലൈന്‍ ആയി പച്ച വിരിച്ചു കിടക്കുന്ന ശീമകൊന്ന , ( സിക്സ്  അടിച്ചാല്‍ ഔട്ടാണ്  പൊക്കി അടിക്കാന്‍ പാടില്ല ) ലെഗ് സൈഡ്  അതിര്‍ത്തിയായി വര്‍ഷങ്ങള്‍ പഴക്കമുള്ള  തലയെടുപ്പോടെ നില്‍ക്കുന്ന നെല്ലിക്കമരം (ലെഗ് സൈഡ്  ഫീല്ടിംഗ്  കിട്ടാന്‍ അടിയായിരുന്നു ) ബാക്ക് സൈഡില്‍   അതിര്‍ത്തിയായി  മനോഹരമായ ഒരു കല്ലുവെട്ടു കുഴിയും അതിന്റെ അപ്പുറം തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ തോപ്പും  വിക്കെറ്റ് കീപ്പര്‍ പന്ത് പെറുക്കാന്‍ പോയാല്‍ ഏറെ സമയം എടുത്തായിരുന്നു  തിരിച്ചു വന്നിരുന്നത്  . പന്ത് പെറുക്കാന്‍ പോയ വിക്കറ്റ് കീപ്പറെ വഴി തെറ്റിക്കാന്‍ നിലത്ത്  വീണു കിടക്കുന്ന നീലന്‍ മാങ്ങയും, സ്ട്രൈറ്റില്‍ കുളമെന്നു തോനിക്കുന്ന ഞങ്ങള്‍ക്ക്  ഏറെ മധുര വെള്ളം തന്നു ദാഹമാകറ്റിയ കിണറും യേത്   കോമ്മണ്‍ വെല്‍ത്ത്  കമ്മിറ്റിയെ പോലും നാണിപിക്കുമായിരുന്നു . യേത്  ന്യൂസ്ലാണ്ടും ഈ ഗ്രൌണ്ട് കണ്ടാല്‍ മോഹിച്ചു പോവും അത്രക്ക്  മനോഹരമായിരുന്നു  അവിടം . രാവിലെ വീട് വിട്ടിറങ്ങിയാല്‍ പിന്നെ വൈകുന്നേരം വരെ സുഹൈലിന്റെ വീട്ടിലായിരുന്നു. ഉച്ച ഭക്ഷണവും നാലുമനിചായയും ഒക്കെ അവിടുന്ന് തന്നെ. എല്ലാവര്ക്കും അവിടുന്നായിരിന്നില്ല  ഭക്ഷണം  എന്നെപോലെ ചുരുക്കം ചില  ഓള്‍ രൌണ്ടെര്സിനു (കുടുംബക്കരായിരുന്നു ) മാത്രം, സ്നേഹ നിധിയായ സുഹൈലിന്റെ ഉമ്മ സ്വന്തം മകനെ പോലെ  ഞങ്ങളെയും കണ്ടു  നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി തന്നു പ്രോത്സാഹിപിച്ചു . വൈകുന്നേരം അഞ്ചു മണി കഴിഞാല്‍ ബൌലെര്സിനെ കണക്കറ്റു തുണച്ചിരുന്ന പിച്ചായിരുന്നു അത്  കാരണം  ഗ്രൌണ്ടിന്റെ  സമീപത്തായിരുന്നു  പുത്തനാലിക്കല്‍ ഭഗവതി ക്ഷേത്രം അവിടെ ഒരു അഞ്ചു മണിയോടെ വെടി പൊട്ടിക്കല്‍ തുടങ്ങും  ഓരോ വെടിക്കും ഓരോ വിക്കറ്റ്  ഉറപ്പായിരുന്നു  അതാണ്‌  ബൌലെര്സിനെ തുണക്കാന്‍ കാരണം . ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ അപ്പുറത്തെ വീട്ടിലെ ചേച്ചി  വന്നു ആര്കെങ്കിലും തെങ്ങ് കയറാന്‍ അറിയുമോ എന്ന് ചോദിച്ചു  ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു  വേണുവിനറിയാം  (കൂട്ടത്തിലെ മരം കയറി ) . ഗ്രൂണ്ടിലുല്ള്ള തെങ്ങിന്റെ മുകളില്‍ പതിവായി പോവുന്ന പന്ത് സ്ഥിരമായി എടുക്കുന്നത് വേണുവാണ്  അതിനു പ്രതിഫലമായി വേണുവിനു ഒപെനിംഗ്  ബാറ്റിംഗ് കൊടുക്കണം , ബാറ്റിംഗ് കഴിഞ്ഞാല്‍ വേണു വീട്ടില്‍ പോവും എന്നുണ്ടെങ്കിലും തെങ്ങിന്റെ മുകളില്‍ പോവുന്ന പന്ത് എടുക്കാന്‍ വേറെ ആളെ കിട്ടാത്തതിനാല്‍ വേണുവിനെ ഞങ്ങള്‍ സഹിച്ചു പോന്നു , വേണു ചേച്ചിയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കളി തുടര്‍ന്നു കുറച് കഴിഞ്ഞപ്പോള്‍  ഓടി വരണേ എന്ന് അലമുറയിട്ടു കൊണ്ട്  ചേച്ചി വരുന്നു ,ഞങ്ങള്‍ ചേച്ചിയുടെ വീടിലോട്ട്  ഓടി തെങ്ങിന്റെ മുകളില്‍ വേണു വിറചിരിക്കുകയാണ് .  വേണു പതിവായി കയറുന്ന തെങ്ങിനെക്കാലും രണ്ടിരട്ടി ഉയരം ഉണ്ട്   ഗ്രൌണ്ട്  മാറിക്കളിച്ചതിന്റെ  പരിഭ്രാമാമാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായി , കഷ്ടിച്ച്  ഒരു തേങ്ങ ഇട്ടുവെന്നു ചേച്ചി ഞങ്ങളോട് പറഞ്ഞു  വെയ്യെങ്കില്‍ ഇനി ഇറങ്ങിക്കോലാന്‍ പറഞ്ഞതായിരുന്നു ആ കുട്ടി കേട്ടില്ല . വേണു തെങ്ങിന്റെ മുകളില്‍ കിടന്നു വിറക്കുകയാണ് ചേച്ചി കരച്ചില്‍ തുടങ്ങിയിരിക്കുന്നു ഞങ്ങളും അല്പനേരതെക്ക്  ( ഈവിള്‍ ഡെഡ്  പ്രേതഫിലം കണ്ടിട്ട് ചിരിച് ഇരുന്നിരുന്ന  ഞങ്ങള്‍ പോലും) പേടിച്ചു പോയി  ,,  വേണൂ നീ പതുക്കെ ഇറങ്ങാന്‍ പറ്റുമോന്നു നോക്ക്  ഞങ്ങള്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ അടിയിലുണ്ട് നീ ധൈര്യമായി   ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവി അത് കേട്ട വേണു പതുക്കെ ഇറങ്ങാന്‍ തുടങ്ങി ഞങ്ങള്‍ക്ക്  നെഞ്ചിടിപ്പ് കൂടി തെങ്ങിന്റെ ഒരു പകുതി എത്തിയപ്പോള്‍ വേണുവിന്റെ ബാലന്‍സ് പോയി പിന്നെ സുര്ര്ര്ര്ര്ര്‍   എന്ന ഒരു വരവായിരുന്നു അടിയിലോട്ട്  ഠീം അതാ കിടക്കുന്നു വേണു തെങ്ങിന്റെ ചുവട്ടില്‍. ഞങ്ങളെ എല്ലാവരെയും അത്ഭുത പെടുത്തികൊണ്ട് വേണു ഒന്നും പാറ്റാത്ത ഭാവത്തില്‍ എണീച്ചു നിന്നു  എന്നിട്ട് പറഞ്ഞു കരാട്ടെ പഠിച്ചത്  കൊണ്ട് ഒന്നും പറ്റിയില്ല , ഞങ്ങള്‍ വേണുവിനെ നോകി ഷര്‍ട്ട് കീറിയിരിക്കുന്നു  മേലാകെ രക്തം ഒലിക്കുന്നു , ചേച്ചി പറഞ്ഞു ഈ കുട്ടിയെ നിങള്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്ക്  . ഞങ്ങള്‍ വേണുവിനെയും കൂട്ടി ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ പറഞ്ഞു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല വലത്തേ കയ്യിനു ഒടിവുണ്ട് , പിന്നെ കാലിനു  നാല്  സ്റിച്ചു ഇടണം പിന്നെ ഒക്കെ ചെറിയ മുറിവുകളാണ് .  അങ്ങിനെ ആദ്യമായി  തെങ്ങ് ചതിച്ചു  അതും ഓപെനിംഗ് ബാറ്സ്മാന്‍ വേണുവിനെ . പിന്നീടൊരിക്കലും 
വേണുവിനു  ആദ്യം ബാറ്റിംഗ് ചെയ്യാന്‍ പറ്റിയിട്ടില്ല കാരണം വേണു പിന്നീട് തെങ്ങില്‍ കയറിയിട്ടില്ല എന്നത്  തന്നെ .  









Tuesday 21 September 2010

വിഢി കോമരങ്ങളാം പൊതുജനം (കവിത )













അഞ്ചു വര്ഷം ഞങ്ങള്‍ക്ക്

അടുത്ത അഞ്ചു വര്ഷം നിങ്ങള്‍ക്ക്

വിലയേറിയ ഓരോ വോട്ടും ഞങ്ങള്‍ക്ക്

കിട്ടാവുന്നതൊക്കെ കട്ടു മുടിക്കുവാന്‍ കിട്ടിയ അവസരം നമ്മള്‍ക്

പൊതു ജനത്തെ വിഢികളാക്കുവാന്‍ നാമോറ്റകെട്ട്

അഞ്ചഅഞ്ചു വര്ഷം നമ്മള്‍ എങ്ങിനെ ഭരിച്ചാലും

വിഢി കോമരങ്ങളാം പൊതുജനം പിന്നെയും കുത്തും നമ്മുടെ ചിന്നത്തിന്

വിലയേറിയ ഓരോ വോട്ടും ഞങ്ങള്‍ക്ക്

Monday 20 September 2010

പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!











പ്രവാസികള്‍ക്ക്  ദിവസത്തിനു  വേഗം കൂടുന്നുണ്ടോ ?  ഉണ്ട്  എന്ന്   തന്നെയാവും  ഓരോ പ്രവാസിയുടെയും ഉത്തരം .   ഞാന്‍  ഗള്‍ഫില്‍  വന്ന സമയത്ത്  കൂടെ വര്‍ക്ക് ചെയ്തിരുന്ന സീനിയറായഓരോആളുകളെയും  കാണുമ്പോള്‍ മനസ്സില്‍ പറയും  ഇവര്കൊക്കെ നിര്‍ത്തി
പോവാനായില്ലേ  പതിനഞ്ചു  വര്‍ഷമായില്ലേ  അല്ലെങ്കില്‍  ഇരുപത് വര്‍ഷമായില്ലേ ഞാന്‍ അത്  അവരോട്  നേരിട്ട്  ചോദിക്കുകയും ചെയ്തിട്ടുണ്ട്   , ചിരിച്ചു കൊണ്ട്  അവരുടെ മറുപടി ഇതായിരിക്കും നീ ഇതൊക്കെ ഇപ്പോള്‍  പറയും  ഞാന്‍ തര്കിച്ചുകൊണ്ട് അവരോട് പറയും  ഞാനൊക്കെ  കൂടി പോയാല്‍ എട്ടു വര്ഷം അല്ലെങ്കില്‍ ഒരു പത്തു വര്ഷം  ഹും നോക്കാം  എന്ന്  അവരും പറയും . എനിക്ക് അവരോട് ഇപ്പോള്‍ പറയാനുള്ളത് എന്റെ  സീനിയറായ ഏമാന്മാരെ  മാപ്പ് , ക്ഷമ (ഇനിയെന്തെങ്കിലും വാക്കുകള്‍ ഉണ്ടെങ്കില്‍ അതും ) കാരണം ഈ സെപ്റ്റംബര്‍  അഞ്ചിനു ഞാനും അഞ്ചു വര്ഷം തികച്ചിരിക്കുന്നു  ഞാന്‍ അവരോട്  പറഞ്ഞിരുന്ന  വാക്ക്  (വീര വാദം )  പാലിക്കുവാന്‍ പറ്റുമെന്ന്  എനിക്ക്  യാതൊരു പ്രതീക്ഷയുമില്ല . അഞ്ചു വര്ഷം ജീവിതത്തില്‍ നിന്നും കൊഴിഞ്ഞു പോയത്  എത്രെ പെട്ടെന്നാണ്   ആദ്യമായി ദുബായ്  എയര്‍പോര്‍ട്ടില്‍  കാല് കുത്തിയത്  ഇന്നലെ കഴിഞ്ഞത്  പോലെ ഇന്നും മനസ്സില്‍ വ്യക്തമായി കിടപ്പുണ്ട് നാട്ടില്‍ നിന്നുംവരുന്നതിനു മുന്നേ ഉള്ള ഓരോ കാര്യങ്ങളും
 അതേപടി മനസ്സില്‍ നില്കുന്നു എന്നിട്ടും ഈഅഞ്ചുവര്ഷംഇത്രപെട്ടെന്നു കടന്നു പോയെന്നു  
പറയുമ്പോള്‍ വിശ്വാസിക്കാന്‍ പ്രയാസം .എനിക്ക് പ്രതേകിച് മാറ്റങ്ങളൊന്നും സംഭവിച്ചതായി 
 തോനുന്നില്ല ശാരീരിക മായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന്  മറ്റുള്ളവര്‍ക്ക്  ഒരുപക്ഷെ തോനുന്നുണ്ടാവാം  ഞാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നാല്‍ ഇന്നുംഅന്നും എന്നും അഫ്രീദിയെ  (വയസ്സാവില്ല )
   പോലെ എനിക്ക്  തോനിയിട്ടുള്ളൂ  എല്ലാവര്ക്കും  അങ്ങിനെ ആയികൊള്ളമെന്നില്ല ബട്ട്‌  കോണ്ഫിടെന്‍സ് ഈസ്‌ മൈ കീ (തേങ്ങാ കുല ) .മുടി കൊഴിയോന്നതും നര ബാധിക്കുന്നതും
 കണ്ടില്ലന്ന നടിക്കുകയെ നിവര്തിയോള്ളൂ (കണ്ടു കണ്ടെങ്ങിരിക്കും  നരകളെ കണ്ടില്ലെന്നു 
നടിക്കുന്നതും ഞാന്‍ )  കൊഴിയുന്ന  മുടിയുടെ കണക്കും നരച്ച മുടിയുടെ എണ്ണവും നോക്കുന്നതിലും ഭേദം  പാരചൂട്ട് ഹെയര്‍ ക്രീം പരസ്യത്തിലെ  പോലെ   തലയില്‍ നോക്കി മാഷാ അള്ളാ .. എന്ന് പറയുകയാവും നല്ലത് . പ്രവാസത്തിന്റെ അഞ്ചു വര്ഷം തികയുമ്പോള്‍ ആകെയുള്ള ഒരാശ്വാസം ജൂനിയര്‍ പ്രാവാസികള്‍ പുതുതായി ഗള്‍ഫില്‍ കാലു കുത്തിയ ആളുകള്‍ അവരെക്കാളും അഞ്ചു പ്രാവാസ ഓണം അധികം ഉണ്ട് എന്നതിനാല്‍  അവര്‍ എന്തെങ്കിലും പറയുമ്പോള്‍  ഉദാഹരണമായി പുതിയ  ഗള്‍ഫ്‌ കാര്‍  പറയുന്നു  എന്താ ചൂട്  അപ്പൊ  നമ്മള്‍ക്ക് പറയാം ഇതൊക്കെ എന്ത് ചൂട്    ചൂടൊക്കെ പണ്ട് അല്ലെ  ! , അത് പോലെ തന്നെ തണുപ്പും  , പൊടികാറ്റും .  ജുനിയെര്സിന്റെ  അടുക്കല്‍ ഈ കത്തി പ്രയോഗം നടത്തുമ്പോള്‍  വളരെ അധികം ശ്രദ്ധിച്ചു നടത്തണം അല്ലെങ്കില്‍ (ചക്കിനു വച്ചത് കൊക്കിനു കൊളളും   ) എന്റെ കൂട്ടുകാരന്‍  ഹാരിസിന് സംഭവിച്ചത് പോലെയാവും  ഹാരിസും പുതുതായി വന്ന  ഒരു ന്യൂ വാസിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു  അപ്പോള്‍ ഹാരിസ് പറഞ്ഞു  പണ്ടത്തെ കുബ്ബൂസോക്കെ എന്താ കുബ്ബൂസ്   ആപ്പോള്‍ ന്യൂ വാസി (തല തെറിച്ച ) പറഞ്ഞു  പണ്ടത്തെ അയല (മീന്‍ ) ഒക്കെ എന്താ അയല അല്ലെ ഹാരിസ്ക്കാ .

Saturday 18 September 2010

കേരളത്തില്‍ ജനിച്ചാല്‍ പോരാ ,ആയസ്സു കൂടാന്‍ യോഗം വേണം











കേരളത്തില്‍  ജനിച്ചാല്‍ ആയസ്സു കൂടുമെന്ന് പുതിയ പഠനം. കേന്ത്ര ആരോഗ്യ മന്ത്രാലയത്തിന്റെ 
കണക്കുകളിലാണ്  റിയല്‍ എസ്റെറ്റ്  കാരുടെ സ്വന്തം നാട്ടില്‍  ജനിച്ചാല്‍  പണ്ടാരമടങ്ങിയ ആയസ്സാവുമെന്നു തെളിയിച്ചിരിക്കുന്നത്  രണ്ടായിരിത്തി  ഇരുപത്തി ഒന്നാവുമ്പോള്‍ നാരിയല്‍ കാ പാനിയുടെ നാട്ടുകാരുടെ ആയുര്‍ ദൈര്‍ഗ്യം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ആറു വര്ഷം കൂടുതലായിരിക്കും എന്നും കണക്കുകള്‍ സൂചിപിക്കുന്നു . കേരളത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകള്‍ എന്ന്  ടൂറിസം വകുപ്പ് വിലയിരുത്തുന്നു  ഒരു പ്രസവ ടൂറിസത്തിന്  ഇത്  വഴി  കളമൊരുങ്ങുന്നു എന്നാണ്  ടൂറിസം വകുപ്പ്  പ്രതികരിച്ചത് . റിപ്പോര്‍ട്ട് പുറത്ത് വന്നു ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കേരളത്തിലെ പല പ്രമുഖ ഹോസ്പിടലികളിലും അന്യ സംസ്ഥാനങ്ങളായ ബീഹാര്‍ , ഒറീസ്സ , തമിഴ്നാട്‌  എന്നിവിടങ്ങളില്‍ നിന്നുള്ള ഗരഭിനികലെകൊണ്ട്  തിക്കും തിരക്കുമാനെന്നാണ്  അറിയുന്നത്  . എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു യേത് മാവിന്റെ കൊബത്തിരുന്നാണ്  ഇവന്മാരൊക്കെ റിപ്പോര്‍ട്ട്‌  ഉണ്ടാക്കുന്നത്  ഇവന്മാരൊന്നും നാട്ടില്‍ നടക്കുന്നത് കാനുനില്ലേ ? ബൈക്ക്  അപകടം , കത്തികുത്ത് , ബോട്ടപകടം , വ്യാജ്യ മദ്യ ദുരന്തം ,ഡെങ്കി പനി , തക്കാളി പനി , പച്ചക്കറി പനി ,  പോലീസ്  ലാത്തി ചാര്‍ജ്  ,    ആത്മഹത്യാ മഹോത്സവവും ഇതിലൊക്കെ കൂടെ എത്രെ എണ്ണമാ ഒരു ദിവസം ഇവിടെ മരിച്ചു വീഴുന്നത്  പോരാത്തതിന്  ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വല്ല സ്ഫോടനമോ , തീപിടുത്തമോ , ബസ്സപകടമോ   ഉണ്ടെങ്കില്‍ (അത് യേത് ഉഗാണ്ടയിലനെങ്കിലും ശരി ) അതില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാവാതിരിക്കുമോ , എന്നിട്ടും പറയുന്നു  കേരളത്തില്‍ ജനിച്ചവര്‍ക്ക്  ആയുസ്സ് കൂടുതലാണെന്ന്   , കേരളത്തില്‍  എന്നല്ല യേത്  ചന്ദ്രനില്‍ ജനിച്ചാലും ആയുസ്സോടെ ഇരിക്കാന്‍ യോഗം വേണം  **  മികച്ച നടനുള്ള ദേശീയ അവാര്‍ഡ്  കൊടുക്കാതത്തില്‍  പ്രതികരിച്ച  മലയാളികളെ സന്തോഷിപ്പിക്കാനാണ്   കേന്ത്രത്തിന്റെ ഈ അടവ്  നയമെങ്കില്‍  അത്  മനസ്സിലിരിക്കട്ടെ  എന്നാണ്  വിപ്ലവ വീര്യം ഇനിയും നശിക്കാത്ത കേരളീയര്‍ക്ക് പറയാനുള്ളത് .










ഉപയോഗിക്കുന്നവര്‍ അറിയുന്നില്ല !!










ഇലക്ട്രോണിക്സ്  വിപണി ദിനേന   അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍ ,ടി.വി ,ഡി.വി.ഡി എന്നിവ വര്‍ണ്ണ ശബളമായ പരസ്യങ്ങള്‍ കൊടുത്ത്  ഉപഭോഗ്താക്കളെ  വേട്ടയാടുകയാണ്  അറിഞ്ഞോ  അറിയാതെയോ  നാമും (പ്രവാസി മലയാളികള്‍ ) ഈ കെണിയില്‍ വീണിരിക്കുന്നു .ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന മറ്റുള്ള ഏത്  രാജ്യക്കാരെക്കാളും സംസ്ഥാനക്കരെക്കാലും വിവരം ഉണ്ടെന്നു സ്വയം അഹങ്കരിക്കുന്നവരാനല്ലോ നമ്മള്‍ !.വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല ഉത്തരം : ശവപ്പെട്ടി  ഇത്  പോലെയാണ്  മൊബൈല്‍ ഫോണുകള്‍ ദിനേന മാറ്റി വാങ്ങുന്ന നാം , ഫോണ്‍ ചെയ്യാനും അലാറം വെക്കാനും അല്ലാതെ വേറെ എന്തിനൊക്കെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്  എന്ന്  നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്  .  നോക്കിയാ N96 വാങ്ങിയ എന്റെകൂട്ടുകാരന്‍  ഗിരീഷിന്റെ   കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്താനി  ഇതിലെങ്ങിനെയാ അലാറം വെക്കുക എന്ന് പറഞ്ഞ് അവന്റെ അടുക്കല്‍ വന്നു (പാവം പാകിസ്താനി  ഈ പോളിട്ടെക്നിക്കിലോന്നും പഠിക്കാത്തത് കൊണ്ട് മൊബൈലിന്റെ പ്രവര്‍ത്തന രീതികളൊന്നും അറിയില്ല ) അലാറം വക്കുന്നത് കാണിച്ചു കൊടുത്ത ശേഷം അവന്‍  ചോദിച്ചു ഇത് പോലും അറിയാതെ എന്തിനാ ഇത്രേ കാശും കൊടുത്ത് ഈ മൊബൈല്‍ വാങ്ങിയത്  പാകിസ്ഥാനി പറഞ്ഞു മൊബൈല്‍ ഷോപ്പില്‍ കയറി N96നു   വില ചോദിക്കുമ്പോള്‍ ഒരു അറബി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞത്രെ  ഇതൊക്കെ കുറെ കണ്ടതാ ഇവനുണ്ടോ ഈ മൊബൈല്‍ ഒക്കെ വാങ്ങുന്നൂ , പിന്നെ ഒന്നും നോക്കിയില്ല കടക്കാരന് കാശ്  എറിഞ്ഞു കൊടുത്തു മൊബൈലും കൈകലാക്കി പോന്നുവത്രെ (പാകിസതാനി ജയിച്ചു അറബി തോറ്റു ).  ഇവന്മാര്കൊക്കെ എന്തും ആവാം അത് പോലെയാണോ നാം മലയാളികള്‍ . ഒരു ഷവര്‍മ കഴിക്കുമ്പോള്‍  മൂന്ന് ദിര്‍ഹം ഇപ്പോള്‍ ബാങ്ക് റേറ്റ് വച്ച് നോക്കുമ്പോള്‍ നാട്ടിലെ മുപ്പത്തി ആര് രൂപ മുപ്പത്തി ആര് രൂപക്ക് എന്തോരം സാധനങ്ങള്‍ വാങ്ങി തിന്നാം എന്ന് കണക്കു  കൂട്ടുന്നവരാണ്  നമ്മള്‍  എന്നിട്ടും നമ്മളും പതിനായിരങ്ങളും ഇരുപതിനായിരങ്ങളും കൊടുത്ത്  മൊബൈലുകള്‍  വാങ്ങി കൂട്ടുകയാണ്  . പിന്നെ പാകിസ്ഥാനികളും നമ്മളും തമ്മിലുള്ള ഒരു വത്യാസം എന്താണെന്ന്  വച്ചാല്‍   നമ്മള്‍ വാങ്ങിയ മൊബൈല്‍ എപ്പോളും കവറിന്റെ ഉള്ളില്‍ തന്നെയായിരിക്കും ആകെ കാള്‍ ചെയ്യാന്‍ മാത്രമേ മൊബൈല്‍ കാറ്റ് കൊള്ളിക്കാരുള്ളൂ . മൊബൈലില്‍ വരയും കുറിയും വീഴാതെഇരിക്കാനത്രേ  ഇത് . മറ്റൊരു സാധനങ്ങള്‍ക്കും ഇല്ലാത്ത ഒരു ഗതികേട്   ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറോ , ബൈക്കോ  നമ്മള്‍ ആരും  കവര്‍ ചെയ്തു നടക്കാറില്ല .പിന്നെ ആരെ കാണിക്കാനാണിത്! ഈ വില കൂടിയ മൊബൈല്‍ നിലത്തൊന്നു വീണാല്‍ മതി നമ്മുടെ ചങ്കിടിപ്പ് കൂടാന്‍ . നിലത്ത്‌ മൊബൈല്‍ വീഴുന്നത് സഹിക്കാന്‍ പറ്റാത്തവര്‍ (ഹൃദ് രോഗികള്‍ ) നിത്യോപയോഗത്തിന് പഴയ ഒരു മൊബൈലും കൂടെ കൊണ്ട് നടക്കുന്നത് പതിവാണ് .എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത (ഈ കാര്യത്തിനു ) ഒരു സഹോദരന്‍ ഒരു വിലകൂടിയ മൊബൈല്‍ വാങ്ങിയതിനു ശേഷം ഒരു പെട്ടി ടിശൂ പേപ്പര്‍ ഒരാഴ്ച കൊണ്ട്  തീര്തുവത്രെ ! . ട്ടെക്നോലജിക്കനുസരിച്  നാമും മാറുന്നത് നല്ല കാര്യം തന്നെ എന്നാല്‍ മാസം തോറും മാറിവരുന്ന മൊബൈല്‍ , ടി . വി   എന്നിവയില്‍  എന്ത് മാറ്റങ്ങളാണ്  ഉള്ളത്   എന്ന്  നാമാരും നോക്കാറില്ല . വര്‍ഷങ്ങളായി കരിമ്പന പിടിച്ചു കിടക്കുന്ന 1100  ഉപയോഗിക്കുന്നവരും  (അത് വരെ ആധര്‍ശവാന്മാരായിരിക്കും) നാട്ടില്‍ പോവുമ്പോള്‍ പതിനായിരങ്ങള്‍ മുടക്കി മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കും നാട്ടില്‍ എത്തിയിട്ടേ   മൊബൈല്‍ കവര് പൊട്ടിക്കു എന്നതിനാല്‍ കീ ലോക്ക് പോലും തുറക്കാനാവാതെ രണ്ടു ദിവസം കഴിച്ചു കൂടിയവരുണ്ട്ത്രേ , അവസാനം എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ കൂളായി വന്നു  കീ ലോക്ക് തുറന്നു കൊടുത്തതും നാട്ടില്‍ പാട്ടനത്രെ . നമ്മുടെ കുട്ടിക്കാലത്തൊക്കെ   ടി. വി. , വി.സി.ആര്‍   എന്നിവയൊന്നും പതിനെട്ടു വയസ്സവാത്തവര്‍ക്ക്  പ്രവര്ത്തിപിക്കാന്‍ അനുവാദം ഉണ്ടായിരുനില്ല  എങ്കില്‍ ഇപ്പോളത്തെ അഞ്ചും പത്തും വയസ്സായ കുട്ടികള്‍ പതിനായിരങ്ങളുടെ മൊബൈല്‍  ഫോണുകള്‍ കൊണ്ട്  ഏറും ഫോണുകള്‍ ( ഏറും പന്തുകള്‍ക്ക് സമാനമായ കളി ) കളിക്കുകയാനത്രെ ഇപ്പോള്‍ നാട്ടില്‍ .   നാട്ടിലോട്ട്  വില കൂടിയ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോവുന്നത് ഗള്‍ഫിലോട്ട്   ഈത്തപ്പഴം  കൊണ്ടുവരുന്നതിന്  തുല്യമാണെന്ന്  പ്രവാസികള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നത് ശുപസൂചകമാണ്  .

Wednesday 15 September 2010

ദേശീയ അവാര്‍ഡ്‌ കേരളത്തിന്റെ(മമ്മൂട്ടിയുടെ ) നഷ്ടം (പ്രതികരണങ്ങള്‍)

കേരളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ പ്രതകരിച്ചു കേരളത്തിലെ കല സാംസ്കാരിക നായകന്‍മാര്‍ രംഗതെത്തി ,ഇത് ഒരു കോഞ്ഞാട്ട പരിപാടി ആയി പോയെന്നാണ് മമ്മൂട്ടി ഫാന്‍സുകാര്‍ പ്രതികരിച്ചത് .നാലാമതൊരു അവാര്‍ഡ് നഷ്ട്ടമായതിനെ കുറിച് മമ്മൂട്ടിയുടെ പ്രതികരണം വിഷമം നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍ മാലീസുമുട്ടം ബോളിവുഡ് വലുതായി നിക്കുമ്പോ യെന്തൊരു മമ്മൂ യെന്തൊരു മല്ലു ,തള്ളേ കലിപ്പ് തീരണില്ലേ!!! .മമ്മൂട്ടിയുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രശസ്തരായ ആളുകളുടെ പ്രതികരണങ്ങള്‍

 












സുകുമാര്‍വഴുതക്കാട്: അവാര്‍ഡിനെ കുറിച് പറയുകയാണെങ്കില്‍ ബച്ചനൊക്കെ വെറും മൈകപ്പിന്റെ പിന്ബലത്തിലാണ്  കുട്ടിയായി അഭിനയിച്ചത്  ബച്ചന്‍ മൈകപ്പ്  ഇല്ലാതെയാണ്  അഭിനയിച്ചിരുന്നതെങ്കില്‍ ബച്ചന്റെ അമ്മയായി അഭിനയിച്ച  കുട്ടി  ബോധം കെട്ട് വീഴുമായിരുന്നു. എന്തായാലും മമ്മുട്ടിക്ക്  അവാര്‍ഡ്  കിട്ടാത്തതില്‍  മമ്മൂട്ടിയോട്  വിഷമിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ  എന്റെ ചത്തമസി ഉടന്‍ തന്നെ മമ്മൂട്ടിക്ക്  ഞാന്‍ അയച്ചുകൊടുക്കുന്നുട്  ഒരു കോപ്പി  അവാര്‍ഡ് കമ്മറ്റിക്കും അയച്ചു കൊടുക്കുന്നുണ്ട്

ലാലേട്ടന്‍ :  വിഷമം ഉണ്ട്  അല്ലാതെ എന്ത് പറയാന്‍ മമ്മുട്ടി എനിക്ക് ജേഷ്ടനെപോലെയാണ്

പിനങ്ങാരായി:ആഗോളവത്കരണത്തിന്റെ ഒരു ഇര കൂടി,ഈ അവാര്‍ഡ് കമ്മിറ്റിയില്‍ അമേരിക്കയുടെ ഇടപെടലിനെ സംശയത്തോടെ നോക്കി കാണേണ്ടിയിരിക്കുന്നു യു പി യെ സര്‍ക്കാരിന്റെ നശിച്ച ഭരണ പരിഷ്കാരങ്ങള്‍ വരുത്തി വച്ച വിനയാനിത് .

തലകന്‍ ‍:  ഇതിലൊന്നും വലിയ കാര്യമില്ല  മമ്മൂട്ടി , അമ്മ , ലാല്‍  ഇവരൊക്കെ അനുഭവിക്കണം ഇവരൊക്കെ കൂടെ ഇല്ലാതാക്കിയത്  എനിക്ക് കിട്ടേണ്ടിയിരുന്ന ഓസ്കാര്‍ അവാര്‍ഡാണ്

ജി .കെ മുനീര്‍ :മതേതര ഇന്ത്യക്ക് അപമാനമാണ് ഈ അവാര്‍ഡ് ,ഞാന്‍ സി എച്ചിന്റെ മോനാ !!!!!!

 റസൂല്‍ പൂകുറ്റി : നിന്ന് തിരിയാന്‍ സമയമില്ല അതിന്റെ ഇടയിലാ ദേശീയഅവാര്‍ഡ്  ഓസ്കാര് കിട്ടുന്നതിന്റെ 
മുന്നേ ഒരുതെണ്ടികളും തിരിഞ്ഞു നോകിയിരുന്നില്ല ഇപ്പൊ പലചരക്ക്‌കട ഉത്ഘാടനത്തിനും  പച്ചക്കറി  കട   ഉത്ഘാടനത്തിനും  പുറമേ കേരളത്തിലുള്ള എല്ലാ അന്ടന്റെയും അടകോടന്റെയും കല്യാണം , മരണം , അടിയന്തരം , എന്നുവേണ്ടാ  എല്ലാത്തിനും ഞാന്‍ വേണം .
 
ഷാജി എം കരുണ :ശ്രീ ശാന്തിന്റെ അവസ്ഥയാണ് എന്റെ പടങ്ങള്‍ക്ക് കേരളത്തില്‍ , സംസ്ഥാന അവാര്‍ഡിനു പരിഗനിചില്ലെങ്കിലും ദേശീയ അവാര്‍ഡ് കിട്ടി .

ബാലചന്ദ്രന്‍ മുള്ളിക്കാട് : ഇതാണോ അവാര്‍ഡ് , ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം,ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍,കുമ്പസാരത്തിന്റെബോധക്ഷയങ്ങളില്‍,നിന്റെനക്ഷത്രമുദിക്കുന്നു പിന്നെയും.

മുന്‍ഷി : ചക്കിനു വച്ചത് കൊക്കിനു കൊണ്ടു , കിട്ടാത്ത മുന്തിരി പുളിക്കും ......






















Tuesday 14 September 2010

വ്യത്യസ്തമാം ഒരു രാജി

നോര്‍വേ , യെന്‍ . ആര്‍ . കെ ലൈവ് റേഡിയോ ജീവനക്കാരി പിയ ബീറ്റാ പെടെര്സന്‍ ലൈവ് ആയി രാജി പ്രക്ക്യാപിച്ചു ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ശുദ്ധ വായു ശ്വസിക്കാനും നല്ല ഭക്ഷണം കഴിക്കാനും വേണ്ടിയാണത്രെ രാജി പ്രക്ക്യാപിച്ചത് ഇന്ന് ഇനി ഒരു വാര്‍ത്തയും ഒരു കോപ്പും വായിക്കുന്നില്ല ഞാന്‍ രാജിവക്കുന്നു എന്ന് പറഞ്ഞാണത്രേ രാജി വച്ചത്, മനജേരെ പള്ളു വിളിക്കാനും മറന്നില്ല . ആദ്യമായി വത്യസ്തമായ രാജി കത്ത് കൊടുത്ത് ഞെട്ടിച്ചത് നമ്മുടെ സലീംകുമാറാണ് ഒരു സൌണ്ട് & ലൈറ്റ് ജീവനക്കയിരുന്ന സലീം കുമാര്‍ ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു സ്കൂര്‍ ഡ്രൈവര്‍ എടുത്ത് തന്റെ ബോസ്സിന് വച്ച് നീട്ടി ഇതാ എന്റെ രാജി കത്ത് എന്ന് പറഞ്ഞു നമ്മളെ ഞെട്ടിച്ചു .ഇങ്ങിനെ വത്യസ്തമായ രാജി കത്ത് നല്‍കി നമ്മള്‍കും പ്രതികാരം തീര്കാവുന്നതാണ് പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സലീം കുമാര്‍ ചോദിച്ചത് പോലെ ബോണ്‌സ്സും അലവന്‍സും ചോദിക്കരുത് എന്നതാണ് ബോണ്‌സ്സും അലവന്‍സും ചോദിച്ച സലീം കുമാറിന് ബോസ്സിന്റെ കയ്യില്‍ നിന്നും കിട്ടിയത് ഇതാ നിന്റെ അലവന്‍സും ബോണസ്സും എന്ന് പറഞ്ഞു മോന്തായത്തിനിട്ടു രണ്ടു അടിയാണ് .
ഇതിനെ കൂട്ട് പിടിച്ച് വ്യത്യസ്തമായ ഒരു രാജി ദുഫായ് മലയാളി എഫ് .എം റേഡിയോവില്‍ , നമസ്ക്കാരം വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ.... പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22 ആയി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ വിശദമായി ഒരു ചെറിയ ഇടവേള (ബ്രേക്ക്‌) . ഈ സമയം പല്ലുതേക്കാന്‍ പോയ ഫസലുവിനെ മാനേജര്‍ വിളിച്ചു പറഞ്ഞു ഫസലൂ ഇന്ന് മാലൂ ഫൈസല്‍ ലീവാണ് രാത്രി 12 മണിക്കുള്ള ഗള്‍ഫ്‌ ന്യൂസ്‌ വായിക്കാന്‍ ആളില്ല നീ തന്നെ ഒന്ന് നോക്കികൊള്ളനം ,സാര്‍ അത് പറയരുത് ഇന്നലെയും ഇത് തന്നെ അല്ലെ പറഞ്ഞത് ഇന്നുകൂടി ഫസലൂ എന്ന് മാനേജര്‍,വേഗം പോയി വാര്‍ത്ത‍ ബാക്കി വായിക്ക് നമസ്കാരം ഞാന്‍ ഫസലൂ ഊ ഊ....വാര്‍ത്തകള്‍ തുടരുന്നു കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22 ആയി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ ,വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 7am  കഴിഞ്ഞു 5 മിനിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍  8"am"മണിക്ക് നേരം 8 മണിയായപ്പോള്‍ വീണ്ടും ഫസലൂ നമസ്ക്കാരം ഗള്‍ഫ്‌ വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ....പ്രധാനവാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22യി ,സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ ,വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 9കഴിഞ്ഞു 5മിനിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍ 10ണിക്ക് നേരം 10ണിയായപ്പോള്‍ വീണ്ടും ഫസലൂ നമസ്ക്കാരം പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ.... പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22യി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 10ഴിഞ്ഞു 5നിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍ 11ണിക്ക് ഇത് ഓരോ മണിക്കൂര്‍ ഇടവിട്ട് വൈകുന്നേരം അഞ്ചു മണിവരെ തുടര്‍ന്നു അഞ്ചു മണിയായപ്പോള്‍ ഫസലുവിനെ മാനേജര്‍ വിളിച്ചു പറഞ്ഞു ഫസലൂ മാലൂ ഫൈസല്‍ രണ്ടു മാസത്തെ പ്രസവ അവധിക്കു നാട്ടില്‍ പോയിരിക്കുന്നു നീ തന്നെ ഒക്കെ മാനേജ് ചെയ്യണം സാര്‍ സാലറി കൂട്ടാതെ ഇനി വായക്കാന്‍ ബുദ്ധിമുട്ടാണ് ഈ 685ദിര്‍ഹംസ് സാലറിയും അക്കാമടെഷനും മടുത്തു സാര്‍. രാവിലെ മുതല്‍ തൊട്ട് ഈ പറഞ്ഞത് തന്നെ പറയാന്‍ ഇത് തന്നെ ധാരാളമാണ് മോനെ ഫസലൂ നിനക്ക് പറ്റില്ലെങ്കില്‍ രാജി വച്ച് പൊക്കോ , സാര്‍ അങ്ങിനെ പറയരുത് ഫൂടടെന്കിലും പ്രൊവൈഡ് ചെയ്യ്‌ സാര്‍ ഒരു കോപ്പും പ്രൊവൈഡ് ചെയ്യുന്നില്ല പറ്റില്ലെങ്കില്‍ നിര്‍ത്തി പൊക്കോ .. ഈ ജോലിക് ഈ സാലറിയില്‍ തന്നെ ഒരു നൂറായിരം ഫസലുമാരെ എനിക്ക് കിട്ടും ,സാര്‍ എനിക്ക് വേറെ ജോലിയൊന്നും കിട്ടില്ല എന്ന് ഉറപ്പുല്ലതുകൊണ്ടാല്ലേ ഇങ്ങിനെ ഒക്കെ പറയുന്നത് സാര്‍ ബോനസ്സെങ്കിലും താ സാര്‍ ആറുമണിക്ക് ഇനി അഞ്ചു മിനിറ്റ് ബാകിയുള്ളൂ വേഗം പോയി വാര്‍ത്ത‍ വായിക്കാന്‍ നോക്ക് ഈ സമയം ഫസലുവിന്റെ മൊബൈലില്‍ ഒരു മെസേജ് വന്നു ഫസലൂ ഞെട്ടി പോയി നൈജീരിയന്‍ സംസഥാന ഭാഗ്യക്കുറി ഫസലുവിനടിചിരിക്കുന്നു ഒരു കോടി രൂപയും ഒരു കോരോല്ല കാറും .ഇപ്പോള്‍ ദുഫായില്‍ സമയം ആറു മണി ഞാന്‍ ഫസലൂ ഉഉ ഇന്ന് തല്ക്കാലം വാര്തകലോന്നും ഇല്ല രാവിലെ നടന്നതല്ലാതെ ഒരു ചുക്കും ഈ ലോകത്ത് ഉണ്ടായിട്ടില്ല , ആ പെണ്ണും പിള്ള പെറാന്‍ പോയതിനു ഞാന്‍ എന്ത് പിഴച്ചു (മാലു ഫൈസല്‍ ) . കുറെ കാലമായി ക്ഷമിക്കുന്നു അഹങ്കാരം കൊണ്ട് പറയല്ലടാ നായിന്റെ അല്ലെങ്കില്‍ അത് വേണ്ടാ മത്തങ്ങാ തലയാ ഡാ ഡാ ഇവിടെ എന്നെ നോക്കടാ നീ എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടും അല്ലെ നീ പിരിച്ചു വിടന്ടെടാ ഇതാ എന്റെ രാജി കത്ത് . ഞാന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ തുടങ്ങിയിട്ട് കാണിച്ചു തരാടാ പട്ടി തെണ്ടി ,,, ന്യൂസ്‌ രീടെര്സിനോട് എങ്ങിനെ പെരുമാറണമെന്ന് ... അല്‍പ സമയത്തിനകം ഫസലുവിന്റെ മൊബൈലില്‍ ഒരു മെസ്സേജ് അമ്പതു ലക്ഷം രൂപ നൈജീരിയയിലോട്ട് അയച്ചു കൊടുക്കുകയാണെങ്കില്‍ ബാക്കി അമ്പതു ലക്ഷം രൂപയും കാറും അയച്ചു തരുന്നതാണ് കാശ് അയക്കേണ്ട വിലാസം എന്‍ ജി 224433.അഞ്ചു മിനിറ്റ്  കഴിഞ്ഞപ്പോള്‍ ക്ഷമിക്കണം ഇപ്പോള്‍ ദുഫായില്‍ സമയം 7മണി കഴിഞ്ഞു 5മിനിറ്റ് 2സെക്കന്റ്‌ നമസ്ക്കാരം വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ....പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22ആയി,സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ വിശദമായി ഒരു ചെറിയ ഇടവേള (ബ്രേക്ക്‌) .




Sunday 12 September 2010

കടിഞ്ഞൂല്‍ ഇന്റര്‍വ്യൂ

ആദ്യമായിഒരു ഇന്റര്‍വ്യൂ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഹാരിസും ഗിരീഷും അതിലുപരി ഇന്റര്‍വ്യൂ ബാന്ഗ്ലൂരില്‍ ആണെന്നതാണ് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കിയത് .ബാന്‍ഗ്ലൂര്‍ ഇതു വരെ കണ്ടിട്ടില്ല അവിടെ ഒക്കെ ഒന്ന് കറങ്ങാം അല്ലാതെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ഒരു ജോലി നേടണം എന്നത് ഇവരുടെ ലക്‌ഷ്യം ഒന്നും അല്ല ഗിരീഷിനു ജോലി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട് ഹാരിസിനു തീരെ താല്പര്യമില്ല വീട്ടില്‍ തൊടിയില്‍ വീഴുന്ന റബ്ബര്‍ മരത്തിന്റെ ഇല വീഴുന്നത് വിറ്റാല്‍ കഞ്ഞി കുടിച്ചു പോവാം എന്നത് കൊണ്ടല്ല അവനു താല്പര്യമില്ലാത്തത് , പ്രായം തെളിയച്ചതുമുതല്‍ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന ഒറ്റ ചിന്തയുമായി നടപ്പാണ് (ഇപ്പോള്‍ ബുദ്ധി വച്ചത് മുതല്‍ നാട് നാട് എന്നാണത്രെ അവന്‍ പറയുന്നത് ) ഇനി അവനു ചിന്തിചിട്ടില്ലെങ്കിലും അവനു ഗള്‍ഫ്‌ തന്നെ ശരണം കാരണം അവന്റെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കടല്‍ കടന്നു വിദേശത്ത്‌ പോവും എന്ന് പണ്ട് ഏതോ മുസ്ലിയാര്‍ പ്രവചിട്ടുണ്ട്ത്രേ അയാളുടെ കരിനാക്ക് പിഴച്ചില്ല ഹാരിസിന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും മുറപോലെ (പാസ്പ്പോര്‍ട്ടും വിസയും കിട്ടുന്നതനുസരിച്ച് ) ഗള്‍ഫ്‌ നാടുകളില്‍ പോയികൊണ്ടിരുന്നു അടുത്ത ഊഴം ഹാരിസിന്റെതാണ് അതാണ്‌ അവനു ഇന്റര്‍വ്യൂ വില്‍ താല്പര്യമില്ലാത്തത് .എന്തായാലും ഹാരിസും ഗിരീഷും ബംഗ്ലൂരിലോട്ട് തിരിച്ചു പുലര്‍ച്ച നാല് മണിക്ക് തന്നെ ബാന്ഗ്ലൂരില്‍ എത്തി ഒരു എട്ടു മണിയോടെ ഇന്റര്‍വ്യൂ വിനു അറ്റന്ട് ചെയ്യേണ്ട സ്ഥലം കണ്ടുപിടിച്ചു പുറത്ത് വാച് മാനെ കണ്ട്‌ കാര്യം പറഞു ഞങ്ങള്‍ കേരളത്തില്‍ നിന്ന് വരുകയാണ് ഒരു ഇന്റര്‍വ്യൂ ഉണ്ട് കേരളത്തില്‍ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോളത്തിന് മലയാളിയായ ആ വാച്ച്‌മാന്റെ സ്വഭാവം മാറി ഒരേ രാജ്യത്തിനു കളിക്കുന്ന ഫുട്ബാള്‍ കളിക്കാര്‍ വ്യത്യസ്തത ക്ലുബ്ബുകല്ക് കളിക്കുമ്പോള്‍ പരസ്പരം അഭിമുകീകരിക്കുന്നത് പോലെയായി പിന്നീട് അയാളുടെ പെരുമാറ്റം .അയാള്‍ സി.വി വാങ്ങി ഉള്ളിലോട്ട് പോയി  പുറത്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു , മാഡം തിരക്കിലാനത്രെ കുറാച് കഴിഞു വിളിക്കാം എന്ന് പറഞ്ഞു.നേരം പന്ത്രണ്ടു മണിയായിട്ടും ആരും വിളിക്കുന്നില്ല , ജന്മനാ വിശപ്പിന്റെ അസുഖമുള്ള ഗിരീഷിന്റെയും ഹാരിസിന്റെയും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു നേരം രണ്ട് മണി ആയപ്പോള്‍ ഗിരീഷും ഹാരിസും വാച്ച്മാനെ കണ്ടു കാര്യം പറഞ്ഞു വാച്ച്മാന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് മാഡതിനെ കണ്ടു കാര്യം പറഞ്ഞ് കേരളത്തില്‍ നിന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട് രാവിലെ എട്ട് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത് കേട്ട മാഡം വാച്ച്മാനെ ഫയര്‍ ചെയ്യുന്നത് ഹാരിസും ഗിരീഷും സന്തോഷത്തോടെ കേട്ടു .മാഡം ഗിരീഷിനെയും ഹാരിസിനെയും അകത്തോട്ട് വിളിച്ചു ആദ്യം തന്നെ സോറി പറഞ്ഞു വാച്ചുമാനോട് പറഞ്ഞിരുന്നത്രെ കുറച്ചു കഴിഞ്ഞു അവരെ കടത്തിവിടാന്‍ വാച്ച്മാന്‍ അത് മറന്നതാണെന്ന് ! രണ്ടുപെരോടായി ചോദിച്ചു ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല , കുഴപ്പമില്ല (നാട്ടിലും പട്ടിണിയാണ് )പിന്നീട് കഴിക്കാം .മാഡം പറഞു ഇല്ല അതു പറ്റില്ല ഭക്ഷണത്തിന് ശേഷം മതി ഇന്റര്‍വ്യൂ , മാഡം വാച്ച്മാനെ വിളിച്ചു പറഞു ഇവരെ പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുക്ക് വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കൊടുത്തു . ഭക്ഷണം കഴിച്ചു തീരുന്നത് വരെ രവീന്ദ്ര ജദേജ , വിരാത് കൊഹ്ല്ളി എന്നിവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ ഓവര്‍ കഴിയാന്‍ ബൌണ്ടറി ലൈനില്‍ കാത്തു നില്‍ക്കുന്ന യുവരാജ് സിങ്ങിനെ പോലെ വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കാത്തു നിന്നു.വയറു നിറച്ചു കഴിച്ചതിന്റെ ബില്‍ വാച്ച്‌മാന്‍ കൊടുത്തു എന്നു ഉറപ്പവരുതിയത്തിനു ശേഷം ഹാരിസും ഗിരീഷും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും മാഡത്തിന്റെ അടുത്തേക്ക് . ആദ്യം ഗിരീഷിനെ ഇന്റര്‍വ്യൂവിനു വിളിച്ചു മാഡം സി. വി ഒക്കെ ഒന്ന് നോക്കിയ ശേഷം സി.വി.യിലെ പാസ്പോര്‍ട്ട്‌ നമ്പര്‍ നോക്കി പറഞ്ഞു ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടോ!! ഗിരീഷ്‌ പറഞ്ഞു ജേഷ്ടന്‍ ഉണ്ടെന്നു അപ്പൊ താനും പോവണ്ടാവും അല്ലെ! ഇല്ല എനിക്ക് താല്പര്യമില്ല എന്നൊക്കെ ഗിരീഷ്‌ പറഞ്ഞു നോകിയെങ്കിലും മാഡം കൂട്ടാക്കിയില്ല ഗിരീഷിനോട് എന്തൊക്കെ തന്റെ ഡിമാണ്ട്സ് എന്നു ചോദിച്ചു ഗിരീഷ്‌ തനന്റെ ഡിമാണ്ട്സുകള്‍ പറഞ്ഞു , ഓക്കേ പിന്നീട് അറിയ്ക്കാം എന്നു പറഞു ഗിരീഷിനെ മടക്കി , അടുത്തത് ഹാരിസിന്റെ ഊഴമാണ് ഹാരിസിനോടും മാഡം ഡിമാണ്ട്സുകള്‍ ചോദിച്ചു ഹാരിസ് പറഞ്ഞു മുന്നെ ഒരാള്‍ വന്നില്ലേ അവന്‍ എന്താ പറഞ്ഞത്ച്ചാ അത് തന്നെ ! പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഹാരിസിനെയും മടക്കി . പരീക്ഷയില്‍ ഒരു ചോദ്യത്തിനും ഉത്തരം ശരിയായി എഴിതാത്ത കുട്ടികളും റിസള്‍ട്ട്‌ വരുമ്പോള്‍ നേരിയ ഒരു പ്രതീക്ഷ വെച്ച്പുലര്‍ത്തുന്നത് പോലെ ഹാരിസും ഗിരീഷും മാഡത്തിന്റെ വിളിയും കാത്ത് വീണ്ടും നാടിലോട്ട് .

Friday 3 September 2010

പെരുന്നാള്‍ ഓര്‍മ്മകള്‍


എല്ലാ ആഘോഷങ്ങളും ഓരോമനുഷ്യനും പ്രതേകിച് പ്രവാസികള്‍ക്ക് പിന്നിട്ട കാലത്തെ ഓര്‍മപെടുത്തല്‍ കൂടിയാണ് .വീണ്ടും ഒരു ചെറിയ പെരുന്നാള്‍ കൂടി വന്നെത്തുകയാണ് നാട്ടിലുള്ളവര്‍ പുതു വസ്ത്രങൾ വാങ്ങി കൂട്ടുന്നതിലുള്ള  തിരക്കിലാവും ഇപ്പോള്‍ ,ഇവിടെ പ്രവാസികള്‍ പെരുന്നാള്‍ വ്യാഴാഴ്ച വരുമോ അതോ വെള്ളിയാഴ്ച പെരുന്നലാവുമോ എന്ന കണക്കുകൂട്ടലില്‍ ആണ് . വ്യാഴാഴ്ച പെരുന്നാള്‍ വന്നാലും വെള്ളിയാഴ്ച പെരുന്നാള്‍ വന്നാലും രണ്ടു ദിവസമേ അവധി കിട്ടൂ എന്നതിനാല്‍ ഒരു ദിവസം നഷ്ടമായതിലെ വേദനയിലാണ് ഇപ്പോള്‍ ഓരോ പ്രവാസിയും എല്ലാ വെള്ളിയാഴ്ചയും പൊതു അവധിയാണ് . എന്നും പെരുന്നാള്‍ അല്ലല്ലോ !! അത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വരുന്നതാണ് ഓരോ വര്‍ഷവും രണ്ടു പെരുന്നാളും കൂട്ടി നാലു ദിവസം അവധി കിട്ടിയാല്‍ ആയി അത് ഇങ്ങിനെ വെള്ളിയുടെ രൂപത്തിലും പോയാല്‍ ആര്കായാലും വിഷമം ഉണ്ടാവും . നാട്ടിലുള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് തോന്നിപോവും , ഓണത്തിനു അഞ്ചു ദിവസം പെരുന്നാളിന് അഞ്ചു ദിവസം ക്രിസ്ത്മസ്സിനു അഞ്ചു ദിവസം പിന്നെ വേറെ കുറെ അവധിയും അതിനു പുറമേ ഹര്‍ത്താല്‍ ബന്ത് ഹാ ഹ അങ്ങിനെ പോണു കണക്ക് . അവധിയുടെ കാര്യത്തില്‍ മാത്രമല്ല നാട്ടിലുള്ളവര്‍ ഭാഗ്യവാന്മാര്‍ (വതികള്‍)പെരുന്നാളിന്റെ അന്ന് പള്ളിയില്‍ പോയി വന്നതിനു ശേഷം വീട്ടുകാരോന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും കുടുംബ വീടുകള്‍ സന്തര്ഷിക്കുകയും എല്ലാവരും ഒത്തുകൂടുകയും ശരിക്കും ഒരു ആഘോഷം തന്നെയാണ് .പല കുടുംബ വീടുകളും സന്തര്ഷിക്കാനുള്ള ഒരു അവസരം കൂടിയാണ് പെരുന്നാള്‍ ദിനം പല കുടുംബവീടുകളിലും പോവുമ്പോള്‍ അവിടെയുള്ള സ്ത്രീകളുടെ ചോദ്യമായിരിക്കും നീയൊക്കെ അല്ലെങ്കില്‍ നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് കാരണം വര്‍ഷത്തില്‍ ഒരിക്കലാവും അവിടെ സന്തര്ഷിക്കുക ചിരിച്ചുകൊണ്ട് ഇവിടെ ഒക്കെ ഉണ്ടേ എന്ന് നമ്മള്‍ പറയുന്നു .പെരുന്നാളിന്റെ രണ്ടാം ദിവസം (രണ്ടാം പെരുന്നാള്‍)പലര്ക്കും ടൂര്‍ പോവാനുള്ള ദിവസമായിരിക്കും ഞാനും എന്റെ കൂട്ടുകാരും മാസങ്ങള്‍ക്ക് മുന്നേ തയ്യാറെടുക്കും പെരുന്നാളിന് ടൂര്‍ പോവാന്‍ സംഘതലവന്‍ ശുഹൈബിനാവും  ടൂര്‍ ഓപറേഷന്‍ ചുമതല ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ലൊക്കേഷന്‍ മാപ്പ് സഹിതം ശുഹൈബ് തയ്യാറാക്കും മാസങ്ങള്‍ക് മുന്നേ തയ്യാറെടുപ്പ് തുടങ്ങിയാലും പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുന്നെയാവും എവിടെ പോണം എന്ന് തീരുമാനമാവുക .(കോമണ്‍വെല്‍ത്ത് ഗയ്മ്സിനു പോലും ഇന്ത്യ ഇത്ര തയ്യാറെടുപ്പ് നടത്താരില്ലത്രേ) ശുഹൈബിന്റെ അപാരമായ സംഘാടന മികവുകൊണ്ട് ഇത് വരെ ഒരു പെരുന്നാള്‍ ടൂറും പച്ച കണ്ടിട്ടില്ല .ശുഹൈബിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല പലര്‍ക്കും വീട്ടുകാരോടോന്നിച്ചു ടൂര്പോവാനുണ്ടാവും ചിലര്‍ കുടുംബ വീടുകളില്‍ നിന്നും തിരിചെത്തിയിട്ടുണ്ടാവില്ല .പിന്നീട് ബാകിയാവുന്നവര്‍ സമീപ പ്രദേശത്തെ ടൂറിസ്റ്റ് സ്പോട്ടുകളില്‍ അപയം പ്രാപിക്കും കിഴൂര്‍ റോഡ്‌ അനങ്ങന്‍ മല(distance 6km) കൊടികുത്തി മല(distance 17km) (പാവങ്ങളുടെ ഊട്ടി )കാഞ്ഞിരപ്പുഴ ഡാം(distance 30km) എന്നിവയായിരിക്കും പിന്നീട് ഞങ്ങളുടെ താജ്മഹല്‍ , കുത്തബ്മിനാര്‍ , നയാഗ്ര .ഇവിടെ ഗള്‍ഫില്‍ പ്രവാസികള്‍ പൊതുവേ പെരുന്നാള്‍ ദിനത്തില്‍ യാത്ര ചെയ്യരുണ്ടെങ്കിലും മുന്‍ക്കൂട്ടി തയ്യരെടുത്തതൊന്നും ആവില്ല അല്ലെങ്കിലും ഈ "o"വട്ടത്തില്‍ കറങ്ങാന്‍ എന്ത് തയ്യാറെടുപ്പ്.